നിര്‍ഭയ കേസ്: പ്രതികൾക്ക് തൂക്കുകയർ തന്നെ; ശിക്ഷ സുപ്രീംകോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച മൂന്നു പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. പ്രതികളായ പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർക്ക് വിധിച്ച വധശിക്ഷയാണ് പരമോന്നത കോടതി ശരിവെച്ചത്. പ്രതികൾക്കെതിരായ ശിക്ഷാവിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവർ വ്യക്തമാക്കി.
2017 മേയ് അഞ്ചിലെ ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈകോടതിയുടെ വിധി മുമ്പ് സുപ്രീംകോടതി ശരിെവച്ചിരുന്നു. എന്നാൽ, പ്രതികൾ വീണ്ടും പുനഃപരിശോധന ഹരജി നൽകുകയായിരുന്നു. എന്നാൽ, വധശിക്ഷ ലഭിച്ച പ്രതി അക്ഷയ് കുമാർ സിങ് പുനഃപരിശോധന ഹരജി നൽകിയിരുന്നില്ല.
2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. മറ്റൊരാള്‍ ജീവനൊടുക്കി.
അതേസമയം, പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്നാണ് പെൺകുട്ടിയുടെ അമ്മ ആഷാ ദേവി പ്രതികരിച്ചത്. പ്രതികൾക്ക് വധശിക്ഷ തന്നെ കുറവാണ്. ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത് അവസാനിക്കണമെന്നും ആഷാ ദേവി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.