കൊലപാതക കേസിൽ കോൺഗ്രസ് മുൻ എം.പി അടക്കം മൂന്ന് പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: മരുമകളെയും മൂന്ന് കൊച്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ മുൻ എം.പി അടക്കം മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് മുൻ എം.പി സിരിസില രാജയ്യ, ഭാര്യ മാധവി, മകൻ അനിൽ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്നുപേരെയും വാറങ്കൽ ജയിലിലേക്ക് മാറ്റി.
വാറങ്കലിലെ വീട്ടിൽ നിന്ന് മരുമകൾ അടക്കം നാലുപേരുടെ മൃതദേഹം കണ്ടെടുത്ത ബുധനാഴ്ച മുതൽ പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. സിരിസില രാജയ്യയുടെ മരുമകൾ എസ്. സരിക, മക്കളായ അഭിനവ് (ഏഴ്), അയൻ (ഏഴ്), ശ്രീയൻ (ഏഴ്) എന്നിവരെയാണ് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് സരികയുടെ മാതാപിതാക്കൾ സ്ത്രീധന പീഡനം ആരോപിച്ച് പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. രാജയ്യയുടെ വീട്ടിൽ നിന്നും സരികയും മക്കളും കഴിച്ച ഭക്ഷണം പരിശോധിച്ചപ്പോൾ വിഷാംശം കണ്ടെത്തിയിരുന്നു.
2009ൽ വാറങ്കൽ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് പാർലമെൻറ് അംഗമായത്. ഉപതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെയാണ് കൊലപാതക കേസിൽ രാജയ്യ അറസ്റ്റിലാകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.