Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം സൈനികരുടെ...

മുസ്​ലിം സൈനികരുടെ ‘താടിക്കാര്യം’ മോദി സർക്കാർ തീരുമാനിക്കും

text_fields
bookmark_border
മുസ്​ലിം സൈനികരുടെ ‘താടിക്കാര്യം’ മോദി സർക്കാർ തീരുമാനിക്കും
cancel

ന്യൂഡൽഹി: മുസ്ലിം സൈനികരുടെ ‘താടിക്കാര്യം’ ഇനി നരേന്ദ്ര മോദി സർക്കാറിെൻറ കോർട്ടിൽ. പ്രതിരോധമന്ത്രിയായിരിക്കെ എ.കെ. ആൻറണി നൽകിയ ഉറപ്പ് പാലിക്കാൻ യു.പി.എ സർക്കാറിന് കഴിയാതെവന്ന സാഹചര്യത്തിലാണ് വിഷയം മോദിസർക്കാറിെൻറ പരിഗണനക്കെത്തിയത്. സിഖുമതസ്ഥരെപോലെ മുസ്ലിംകളായ പൊലീസുകാർക്കും സൈനികർക്കും താടിവെക്കാൻ അനുമതി നൽകേണ്ടതുണ്ടോ എന്നകാര്യത്തിൽ തീർപ്പുകൽപിക്കാൻ സമർപ്പിച്ച ഹരജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ സുപീംകോടതി ബെഞ്ച് വ്യക്തമാക്കിയതോടെ പരാതിയുമായി കേന്ദ്രസർക്കാറിനെ സമീപിക്കുകയാണെന്ന് ഹരജിക്കാരൻ വ്യക്തമാക്കുകയായിരുന്നു.

2008ൽ എ.കെ. ആൻറണി പ്രതിരോധമന്ത്രിയായ സമയത്ത് താടിവെച്ചതിന് മുസ്ലിം സൈനികർക്കെതിരെ അച്ചടക്കനടപടി എടുക്കരുതെന്ന് മന്ത്രാലയം നിർദേശം നൽകുമെന്ന് ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട കേസുകൾ 2009ൽ സുപ്രീംകോടതിയിലെത്തിയപ്പോൾ അനുകൂല സമീപനമുണ്ടാകുമെന്ന നിലപാടായിരുന്നു യു.പി.എ സർക്കാറിേൻറത്. എന്നാൽ, രണ്ടു മാസം കഴിഞ്ഞ് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ യു.പി.എ സർക്കാർ മലക്കംമറിഞ്ഞു. മുസ്ലിം സൈനികരെ താടിവെക്കാൻ അനുവദിക്കില്ലെന്നും ഈ ഹരജികളെ എതിർക്കുമെന്നും അറിയിച്ചു. തുടർന്ന് അന്തിമവാദം കേൾക്കാൻ 2009ൽ മാറ്റിവെച്ച കേസ് ആറു വർഷമായിട്ടും പരിഗണിക്കാതെ പോയപ്പോഴാണ് അടിയന്തരമായി അന്തിമവാദംകേൾക്കാൻ കേസ് നൽകിയ അൻസാരി അഫ്താബ് സുപ്രീംകോടതിക്ക് മുമ്പാകെ പുതിയ അപേക്ഷ നൽകിയത്.

താടിവെച്ചതിെൻറ പേരിൽ സർവിസിൽനിന്ന് പുറത്താകുകയും അച്ചടക്കനടപടി നേരിടേണ്ടിവരുകയും ചെയ്ത മുസ്ലിം സൈനികരും പൊലീസുകാരും 2008ൽ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയാണ് സുപ്രീംകോടതി മുമ്പാകെവന്നത്. തെൻറ കക്ഷിയായ അൻസാരി അഫ്താബിനെ 2008ൽ വ്യോമസേനയിൽനിന്ന് പിരിച്ചുവിട്ടതാണെന്നും സർവിസിൽ തിരിച്ചുകയറണമെങ്കിൽ താടിക്കാര്യത്തിൽ കോടതി കനിയണമെന്നും ഇർശാദ് ബോധിപ്പിച്ചു. വ്യോമസേന പിരിച്ചുവിട്ട മറ്റൊരാളും മഹാരാഷ്ട്ര പൊലീസ് പിരിച്ചുവിട്ടയാളും ഇതേ ആവശ്യവുമായി 2008ൽതന്നെ സുപ്രീംകോടതിയിലെത്തിയതാണെന്നും ഇർശാദ് ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും സിഖുകാരുടെ തുല്യാവസരം മുസ്ലിംകൾക്കും നൽകണമെന്നും അദ്ദേഹം വാദിച്ചു.

ഈ ഹരജികളിൽ അന്തിമവാദം കേൾക്കാനുള്ള തീയതി സുപ്രീംകോടതി നിശ്ചയിക്കണമെന്ന് അൻസാരിക്കുവേണ്ടി ഹാജരായ അഡ്വ. ഇർശാദ് ഹനീഫ് വാദിച്ചെങ്കിലും ബെഞ്ച് അനുവദിച്ചില്ല. ഇതംഗീകരിക്കാതിരുന്ന കോടതി, വിഷയത്തിൽ അടിയന്തരമായി വാദംകേൾക്കണമെന്ന ആവശ്യവും തള്ളി. ഹരജി ഏഴു വർഷമായിട്ടും പരിഗണിക്കാത്തതിനാൽ മുസ്ലിംകൾക്ക് താടിവെക്കാവുന്ന തരത്തിൽ ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കുകയാണെന്ന് അൻസാരി പറഞ്ഞു.

മുടി, താടി, തലപ്പാവ് എന്നിവയുടെ കാര്യത്തിൽ 2003ൽ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. ഇതനുസരിച്ച് 2002 ജനുവരി ഒന്നിനുമുമ്പ് മീശയോടൊപ്പം താടിയും വെച്ചനിലയിൽ സേനയിൽ ചേർന്ന മുസ്ലിംകൾക്ക് മാത്രമാണ് താടിവെക്കാൻ അവകാശം. എന്നാൽ, ആ കാലയളവിലും മീശയില്ലാതെ താടിയുമായി സൈന്യത്തിൽ കയറിയവരെ മീശയില്ലാതെ താടി മാത്രം വെക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിജ്ഞാപനത്തിലുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim soldiersindian army
Next Story