Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 1:48 PM GMT Updated On
date_range 29 March 2022 1:48 PM GMT2016 മുതൽ 2020 വരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 3,400 വർഗീയ കലാപ കേസുകളെന്ന് കേന്ദ്രസർക്കാർ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: 2016 നും 2020 നും ഇടയിൽ രാജ്യത്ത് ഏകദേശം 3,400 വർഗീയ കലാപ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു.
ഈ കാലയളവിൽ 2.76 ലക്ഷം കലാപ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് മന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത്.
2020-ൽ 857 വർഗീയ-മത കലാപ കേസുകളും 2019-ൽ 438, 2018-ൽ 512, 2017-ൽ 723, 2016-ൽ 869 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ കണക്കുകൾ. ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story