![ബിഹാർ; മന്ത്രിസഭയിൽ 57ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 13 കോടിപതികൾ ബിഹാർ; മന്ത്രിസഭയിൽ 57ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 13 കോടിപതികൾ](https://www.madhyamam.com/h-upload/2020/11/19/763650-nitish-kumar-19112020.webp)
ബിഹാർ; മന്ത്രിസഭയിൽ 57ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 13 കോടിപതികൾ
text_fieldsപട്ന: ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നിതീഷ് കുമാർ മന്ത്രിസഭയിൽ 14 മന്ത്രിമാരിൽ എട്ടുപേരും ക്രിമിനൽ കേസ് പ്രതികൾ. മന്ത്രിസഭയിലെ 57 ശതമാനംപേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി അസോസിയേഷൻ േഫാർ ഡെമോക്രാറ്റിക് റിേഫാംസ് വ്യക്തമാക്കി.
മന്ത്രിമാരിൽ ആറുപേർ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ ജാമ്യമില്ലാത്ത വകുപ്പുകളും അഞ്ചുവർഷം വരെ തടവുശിക്ഷ അനുഭവിേക്കണ്ട വകുപ്പുകളും ഉൾപ്പെടുന്നു. മന്ത്രിമാർ തന്നെ സത്യവാങ്മൂലത്തിൽ അറിച്ചതാണെന്നും അവർ പറയുന്നു.
ജെ.ഡി.യുവിലെ രണ്ടുമന്ത്രിമാർ, ബി.ജെ.പിയിലെ നാല്, ഹിന്ദുസ്ഥാനി ആവാം മോർച്ച് സെക്യുലറിലെയും വികാശീൽ പാർട്ടിയിലെയും ഒന്നുവീതവുമാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. മന്ത്രിസഭയിലെ 13 പേർ കോടിപതികളാണ്. ഇവരുടെ ശരാശരി ആസ്തി 3.93 കോടിവരും.
താരാപൂർ മണ്ഡലത്തിലെ മേവ ലാൽ ചൗധരിയാണ് ഏറ്റവും വലിയ കോടിപതി. 12.31 കോടിയാണ് ഇദ്ദേഹത്തിെൻറ ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ളയാൾ അശോക് ചൗധരിയാണ്. 72.89 ലക്ഷമാണ് ചൗധരിയുടെ ആസ്തി.
മന്ത്രിസഭയിൽ നാലുപേരുടെ വിദ്യാഭ്യാസയോഗ്യത എട്ടുമുതൽ 12ാം ക്ലാസ് വരെയാണ്. പത്തുപേർ ബിരുദധാരികളാണെന്നും പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.