ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെന്ന്; 48 മണിക്കൂറിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രദേശത്തെ മുസ്‍ലിംകളെ തീർക്കുമെന്ന് പ്രാദേശിക ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്നാരോപിച്ച് പ്രാദേശിക ബി.ജെ.പി നേതാവിന്റെ കൊലവിളി. 48 മണിക്കൂറിനകം നടപടിയില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ മുസ്‍ലിംകളെയും കൊല്ലുമെന്നാണ് ഭീഷണി. ഭയന്ന മുസ്‍ലിംകൾ പൊലീസിൽ പരാതി നൽകിയതായി റിപ്പോർട്ട്.
ഞായറാഴ്ച പശു മാംസം കണ്ടെത്തിയെന്നാരോപിച്ച് ഹിന്ദുത്വവാദികൾ പ്രതിഷേധിച്ചിരുന്നു. ആൾക്കൂട്ടത്തിനു നടുവിലിരുന്ന് പ്രാദേശിക ബി.ജെ.പി നേതാവ് പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെയും സമാന സംഭവം നടന്നതായും ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.