എ.എ.പി രാജ്യസഭ സ്ഥാനാർഥികളായി; കുമാർ ബിശ്വാസിനെ തഴഞ്ഞു
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീൽ ഗുപ്ത, എൻ.ഡി ഗുപ്ത എന്നിവർ ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തും. ജനുവരി 16നാണ് രാജ്യസഭതെരഞ്ഞെടുപ്പ് നടക്കുന്നത്. 70ത് അംഗ നിയമസഭയിൽ 67 അംഗങ്ങളുടെ പിന്തുണ നിലവിൽ ആം ആദ്മിക്കുണ്ട്.
എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ സഞ്ജയ് സിങ് പാർട്ടിയുടെ വക്താവ് കൂടിയാണ്. 2017ൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25വർഷമായി ഡൽഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയർമാനാണ് സുശീൽകുമാർ ഗുപ്ത. വ്യവസായി കൂടിയാണ് സുശീൽ. ഡൽഹിയിലെ ചാർേട്ടർഡ് അക്കൗണ്ടൻറായ എൻ.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
അതേ സമയം, പാർടി സ്ഥാപകാംഗമായ കുമാർ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. ഞാൻ സത്യം പറയുന്നതു കൊണ്ടാണ് എന്നെ തഴഞ്ഞതെന്ന് ബിശ്വാസ് പ്രതികരിച്ചു. ഇൗ രക്തസാക്ഷിത്വം താൻ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ആർ.ബി.െഎ മുൻ ഗവർണർ രഘുറാം രാജൻ പാർട്ടിയുടെ സ്ഥാനാർഥിയായി രാജ്യസഭയിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അശുതോഘോഷ് സ്ഥാനാർഥിയാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.