Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ പാലം തകർച്ചകൾ...

ബിഹാറിലെ പാലം തകർച്ചകൾ അന്വേഷിക്കാൻ ഉന്നതതല സമിതി

text_fields
bookmark_border
bridge collapses
cancel

പട്ന: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ.

തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെന്‍റ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആണ്.

ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നും ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു.

പാലത്തിന്‍റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തകർച്ചക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) സ്ഥാപകനുമായ ജിതൻ റാം മാഞ്ചി ഉന്നയിച്ച ആശങ്കകൾകളോട് അശോക് ചൗധരി പ്രതികരിച്ചില്ല.

"എന്തുകൊണ്ടാണ് ഇത്രയധികം പാലങ്ങൾ തകരുന്നതിന് സംസ്ഥാനം പെട്ടെന്ന് സാക്ഷ്യം വഹിക്കുന്നത്? ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഇത് പരിശോധിക്കണം,"- എന്നായിരുന്നു ജിതൻ റാം മാഞ്ചി പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar governmentBridge Collapses
News Summary - After six bridge collapses, Bihar government forms probe committee
Next Story