Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹമ്മദാബാദ് സ്ഫോടനം:...

അഹമ്മദാബാദ് സ്ഫോടനം: വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

text_fields
bookmark_border
അഹമ്മദാബാദ് സ്ഫോടനം: വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ
cancel

അസംഗഡ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷ വിധിച്ച പ്രത്യേക കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ. വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെട്ടെ അസംഗഡ് നിവാസികളുടെ ബന്ധുക്കളാണ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ചത്.

കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച ബന്ധുക്കൾ, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പ്രതികളിലൊരാളായ മുഹമ്മദിന്റെ പിതാവ് ശഹദാബ് അഹമ്മദ് പറഞ്ഞു. വധശിക്ഷ ലഭിച്ചവരിൽ അഞ്ചുപേർ അസംഗഡ് നിവാസികളാണ്.

56 പേർ കൊല്ലപ്പെടുകയും 200േലറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ അഹ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസിൽ 49 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മൂന്ന് മലയാളികളടക്കം 38 പേർക്ക് വധശിക്ഷയാണ് വിധിച്ചത്. മലയാളിയടക്കം 11 പേർക്ക് മരണം വരെ ജീവപര്യന്തം തടവും കോടതി വിധിയിൽ പറയുന്നു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി എ. കരീം, ശാദുലി എ. കരീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കര മുഹമ്മദ് അൻസാർ നദ്വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി. ആലുവ കുഞ്ഞുണ്ണിക്കര അബ്ദുൽ സത്താർ, മലപ്പുറം സ്വദേശികളായ ഇ.ടി സൈനുദ്ദീൻ, സുഹൈബ് പൊട്ടുണിക്കൽ എന്നീ മലയാളികളെ ഈ മാസം എട്ടിന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രധാന ഗൂഢാലോചകരായ സിമി അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി,  ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് എന്നിവർക്കും വധശിക്ഷ വിധിച്ചു.

14 വർഷത്തിനു ശേഷമാണ് കേസിൽ ശിക്ഷാ വിധി വരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിൽ വിചാരണ പൂർത്തിയായത്. ജൂലൈ 26ന് വൈകുന്നേരം 6.32നാണ് അഹ്മദാബാദിനെ വിറപ്പിച്ച് 21 സ്ഫോടനങ്ങൾ 70 മിനിറ്റിനിടക്ക് സംഭവിച്ചത്. 2002ൽ ഗുജറാത്തിൽ മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്‍റെ  പ്രതികാരമായാണ് ഇത് ചെയ്തതെന്നും പൊലീസ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabad Serial Blasts
News Summary - Ahmedabad blasts Relatives of accused say they will appeal against the verdict
Next Story