എയർലൈൻ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; വിമാന സർവിസ് സാധാരണ നിലയിലേക്ക്
text_fieldsചെന്നൈ: ശനിയാഴ്ച രാവിലെ 11 മണിയോടെ എയർലൈൻ സംവിധാനങ്ങൾ വീണ്ടെടുത്തതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ വിമാന യാത്രക്കാരുടെ ദുരിതം അവസാനിച്ചു. മൈക്രോസോഫ്റ്റ് കോർപ്പറേഷന്‍റെ ക്ലൗഡ് സേവനങ്ങളിലെ തടസ്സത്തെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ 23 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില വിമാനക്കമ്പനികൾ പുലർച്ചെ നാല് മണിയോടെ സാങ്കേതിക തകരാർ പരിഹരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം റദ്ദാക്കലും കാലതാമസവും ഷെഡ്യൂളിനെ ബാധിക്കുമെന്നും ഉച്ചയ്ക്ക് ശേഷം സർവീസുകൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
വിമാനക്കമ്പനികൾ ചെക്ക്-ഇൻ, മാനേജ്‌മെൻ്റ് സേവനങ്ങൾ നൽകിക്കൊണ്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം സാധാരണ നിലയിലേക്ക് ആയിട്ടുണ്ട്. ചെന്നൈയിൽ മൊത്തം 245 വിമാനങ്ങളിൽ 111 ആഭ്യന്തര വിമാനങ്ങൾ വൈകുകയും 20 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. 60 അന്താരാഷ്ട്ര വിമാനങ്ങളിൽ 23 എണ്ണം വൈകി. വെള്ളിയാഴ്ച ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങി നിരവധി വിമാനകമ്പനികളുടെ സർവിസുകൾ തകരാറിലായിരുന്നു.
പല എയർലൈനുകളിലും ചെക്ക്-ഇൻ, ടിക്കറ്റ് മാനേജ്മെൻ്റ് സേവനങ്ങളും താൽക്കാലികമായി നിലച്ചതിനാൽ ശനിയാഴ്ച ചെന്നൈ വിമാനത്താവളത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. നേരത്തെ യാത്രക്കാർക്കും ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിന് എയർലൈനുകൾ മാനുവൽ ചെക്ക്-ഇന്നുകൾ ആരംഭിച്ചിരുന്നു. നടപടികൾ മന്ദഗതിയിലായതിനാൽ യാത്രക്കാർ കാത്തുനിൽക്കേണ്ട അവസ്ഥയിലായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.