ലക്ഷദ്വീപുകാർ തീവ്രവാദികളെന്നു വരുത്താൻ ശ്രമം -ആയിഷ സുൽത്താന
text_fieldsകൊച്ചി: ലക്ഷദ്വീപുകാർ തീവ്രവാദികളെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതശ്രമം നടക്കുെന്നന്ന് സംവിധായികയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താന. അതിന് വാസ്തവവിരുദ്ധ കാര്യങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. മുമ്പൊരിക്കൽ ശ്രീലങ്കയുടെ ബോട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവമാണ് തീവ്രവാദബന്ധത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആ സംഭവത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഒരുബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറുതന്നെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനദ്രോഹത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ദ്വീപുകാരനായ അദ്ദേഹത്തിന് അറിയാവുന്നതിൽ കൂടുതൽ എന്താണ് കേരളത്തിെല ബി.ജെ.പി നേതാവ് അബ്ദുല്ലക്കുട്ടിക്ക് അറിയാവുന്നതെന്നും ആയിഷ ചോദിച്ചു. തങ്ങൾ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അബ്ദുല്ലക്കുട്ടിയല്ല. മുമ്പും ബി.ജെ.പിയുമായി ബന്ധപ്പെട്ട രണ്ട് അഡ്മിനിസ്േട്രറ്റർമാർ ദ്വീപിലുണ്ടായിട്ടുണ്ട്. അന്നൊന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടും പരാതികളുമുണ്ടായിട്ടില്ല. വ്യവസായികൾക്കുവേണ്ടിയാണ് പ്രഫുൽ പട്ടേൽ നിലനിൽക്കുന്നത്.
വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ വലിയ ഭീഷണികളാണ് സമൂഹ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരുന്നത്. നീതി ലഭിക്കുംവരെ പിന്മാറില്ലെന്നും ആയിഷ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.