Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിലംപതിച്ച് അജിത്...

നിലംപതിച്ച് അജിത് ജോഗി

text_fields
bookmark_border
നിലംപതിച്ച് അജിത് ജോഗി
cancel

റായ്പുർ: ഛത്തിസ്ഗഢ് ആര് ഭരിക്കുമെന്ന് അജിത് ജോഗി തീരുമാനിക്കുമെന്നായിരുന് നു പ്രവചനങ്ങൾ.  തൂക്കുസഭ വരുമെന്നും ജോഗി കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുക ൾ വിധിയെഴുതി. ദേശീയ മാധ്യമങ്ങൾ പർവതീകരിച്ച ഇൗ ബിംബത്തിെൻറ പതനമാണ് ഫലം വന്നപ ്പോൾ മുഴച്ചുനിൽക്കുന്നത്.

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാകുേമ്പാൾ ജോഗി കോൺ ഗ്രസിെൻറ നെടുന്തൂണായിരുന്നു. പിന്നീട് പല കാരണങ്ങളാൽ കോൺഗ്രസിൽനിന്ന് ജോഗി പുറത്തായതിൽ പിന്നെ അധികാരം കോൺഗ്രസിന് കിട്ടാക്കനിയായി. തുടർച്ചയായ നാലാമൂഴം ലക്ഷ്യമിട്ട് ബി.ജെ.പി മുഖ്യൻ രമൺ സിങ് കാടിളക്കുകയും േജാഗിക്ക് പിന്തുണയുമായി മായാവതി എത്തുകയും ചെയ്തപ്പോൾ ഒന്നര പതിറ്റാണ്ടിനു ശേഷം അധികാരത്തിൽ തിരിച്ചുവരാമെന്ന കോൺഗ്രസ് മോഹത്തിന് തിരിച്ചടിയേറ്റെന്നായിരുന്നു വിലയിരുത്തൽ.

കർഷകർ അടക്കമുള്ളവരുടെ ശക്തമായ ഭരണവിരുദ്ധ വികാരം അടിയൊഴുക്കുണ്ടാക്കിയേക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അജിത് ജോഗി ഫാക്ടർ കോൺഗ്രസ് വോട്ടുകളുടെ ചോർച്ചക്കിടയാക്കുമെന്നും അങ്ങനെ അധികാരത്തിൽ തുടരാമെന്നുമായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ. പക്ഷേ, ജോഗി-മായാവതി-സി.പി.െഎ മൂന്നാം മുന്നണി കോൺഗ്രസിന് അപ്രതീക്ഷിത വിജയമാണ് സമ്മാനിച്ചത്.

ജോഗിയെ ഛത്തിസ്ഗഢ് രാഷ്ട്രീയത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനായതിൽ കോൺഗ്രസിന് അഹങ്കരിക്കാൻ വകയുണ്ട്. മായാവതിയുമായി ചേർന്ന് ദലിത് വോട്ടുകൾ ശേഖരിച്ച് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷ വോട്ടർമാർക്കിടയിൽ വിലപ്പോയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultmalayalam newsAjit Jogi
News Summary - Ajit Jogi
Next Story