ലോക്സഭാ തെരഞ്ഞെടുപ്പ്: മായാവതിയും അഖിലേഷും കൂടിക്കാഴ്ച നടത്തി
text_fieldsലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി-എസ്.പി സഖ്യത്തിനായി തന്ത്രങ്ങൾ മെനയാൻ മായാവതിയും അഖിലേഷ് യാദവ ും ലഖ്നോവിൽ കൂടിക്കാഴ്ച നടത്തി.
മായാവതിയുെട വസതിയിൽ നടന്ന ചർച്ച ഒന്നരമണിക്കൂർ നീണ്ടു. സംയുക്ത റാലിക ളും പൊതുയോഗങ്ങളും ചേരുന്നത് സംബന്ധിച്ച് ചർച്ചയായി എന്നാണ് വിവരം.
നേരത്തെ, സഖ്യപ്രഖ്യാപന സമയത്ത് ബി.എസ്.പി 38 ഉം എസ്.പി 37ഉം സീറ്റുകളിൽ മത്സരിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചിരുന്നു. കോൺഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശിെല 80 സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.
ബി.എസ്.പി-എസ്.പി സഖ്യം പരസ്പര ബഹുമാനത്തിൽ പ്രവർത്തിക്കുന്നതാണെന്നും യു.പിയിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും ആദ്യമായി നടപ്പാക്കിയ നല്ല സഖ്യമാണിതെന്നുമാണ് കഴിഞ്ഞ ദിവസം മായാവതി പറഞ്ഞത്.
ഇന്നലെ രാവിലെ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി ആശുപത്രിയിൽ ചികിത്സയിലുള്ള ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ സന്ദർശിച്ചതിനു പിറെകയാണ് ബി.എസ്.പി- എസ്.പി േയാഗം നടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.