കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയുടെ സീറ്റിൽ മത്സരിക്കാൻ മറ്റൊരു ബി.ജെ.പി നേതാവു കൂടി
text_fieldsമംഗളൂരു: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനായി മറ്റൊരു ബി.ജെ.പി നേതാവുകൂടി രംഗത്ത്. പാർട്ടി മുൻ ഉഡുപ്പി ജില്ല പ്രസിഡന്റ് കുള്ളാഡി സുരേഷ് നായകാണ് ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ തന്റെ യോഗ്യതയും അർഹതയും പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ബി.ജെ.പി നേതാവ് മുൻമന്ത്രി പ്രമോദ് മധ്വരാജ് ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള അർഹത വിവരിച്ചിരുന്നു.
അടിത്തട്ടിൽനിന്നുയർന്നുവന്ന് കഴിഞ്ഞ 32 വർഷമായി ബി.ജെ.പിയുടെ വിവിധ നേതൃതലങ്ങളിൽ പ്രവർത്തിച്ച താൻ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലം സ്ഥാനാർഥിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് സുരേഷ് നായക് പറഞ്ഞു. നിരവധി തെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ചതല്ലാതെ മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.