കോവിഡിന് ആൻറിബോഡി കോക്ടെയിൽ; ഇന്ത്യയിൽ ആദ്യമായി സ്വീകരിച്ച് ഹരിയാനയിലെ 84 കാരൻ
text_fieldsകോവിഡ് വൈറസ് ശരീരത്തിൽ പെരുകുന്നത് തടയുന്ന ആൻറിബോഡി മരുന്നുകളുടെ മിശ്രിതം ഉപയോഗിച്ചുള്ള ചികിത്സ ഇന്ത്യയിലുമെത്തി. ഹരിയാനയിലെ 84 കാരനായ മൊഹബ്ബത്ത് സിങ്ങാണ് മരുന്ന് സ്വീകരിച്ചത്. ദിവസങ്ങളായി ഗുരുഗാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. നേരത്തെ, അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇൗ ചികിത്സ സ്വീകരിച്ചതിലൂടെയാണ് ഇൗ മരുന്ന് പ്രയോഗം പ്രസിദ്ധമായത്.
കാസിറിവിമാബ്, ഇംഡെവിമാബ് എന്നീ ആൻറിബോഡികളുടെ മിശ്രിതമാണ് ഇങ്ങനെ ചികിത്സക്ക് ഉപയോഗിക്കുന്നത്. കോവിഡിെൻറ പ്രാഥമിക ഘട്ടത്തിലാണ് ഇൗ രീതി സ്വീകരിക്കുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരിലോ കോവിഡിെൻറയോ മറ്റു രോഗങ്ങളുടെയോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഇൗ രീതി പ്രയോഗിക്കാറില്ല.
റോച്ചെ ആൻറിബോഡി കോക്ടെയിൽ തിങ്കളാഴ്ചയാണ് ഇന്ത്യയിൽ എത്തിയതെന്ന് സിപ്ല ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
പ്രാരംഭ ഘട്ടത്തിൽ ഇങ്ങനെ ആൻറിബോഡികൾ നൽകിയാൽ വൈറസ് പെരുകുന്നത് തടയാനാകുമെന്നും കോവിഡ് രോഗിയുടെ നില ഗുരുതരമാകാതെ സൂക്ഷിക്കാനാകുമെന്നും മേദാന്ത ആശുപത്രി ചെയർമാർ ഡോ. നരേഷ് ട്രെഹാൻ പറഞ്ഞു. വൈറസ് കോശങ്ങളിൽ പ്രവേശിക്കുന്നത് തടയുകയാണ് ഇൗ മരുന്നിെൻറ പ്രവർത്തന രീതി. കോശങ്ങളിൽ പ്രവേശിച്ച ശേഷമാണ് വൈറസുകൾ പെരുകുന്നത്. കോശങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിലൂടെ വൈറസ് പെരുകുന്നത് ഇല്ലാതാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.