അനുരാഗ് കശ്യപ് വിവാദം; സംവിധായകന്റെ മുഖത്ത് കറുപ്പ് പുരട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബ്രാഹ്മണ നേതാവ്
text_fieldsന്യൂഡൽഹി: 'ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കും' എന്ന വിവാദ പരാമർശത്തിൽ ശക്തമായ എതിർപ്പുകളാണ് തീവ്ര വലതുപക്ഷ സംഘടനകളിൽ നിന്നും നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ് നേരിടുന്നത്. അതിനിടയിലാണ് സംവിധായകന്റെ മുഖത്ത് കറുപ്പ് പുരട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ചാണക്യ സേന, അഖില ഭാരതീയ ബ്രാഹ്മണ മഹാസേന നേതാവ് സുരേഷ് മിശ്ര. നിലവിൽ അനുരാഗ് കശ്യപിനെതിരെ ജയ്‌പുരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കശ്യപിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് തീവ്ര വലതുപക്ഷ സംഘടനകൾ. ചാണക്യ സേന, സർവ ബ്രാഹ്മണ മഹാസഭ, ബ്രാഹ്മണ സേവ സംഘം, അഖിലേന്ത്യാ ബ്രാഹ്മണ മഹാസഭ, വിശ്വ ബ്രാഹ്മണ പരിഷത്ത്, അഖിലേന്ത്യാ ബ്രാഹ്മണ സംഘം തുടങ്ങിയ സംഘടനകൾ ഇന്ന് ഒരു ഓൺലൈൻ മീറ്റിങ് നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് സുരേഷ് മിശ്രയാണ് മീറ്റിങിന്റെ അധ്യക്ഷൻ.
ജ്യോതിബയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതങ്ങളെ പര്യവേഷണം ചെയ്യുന്ന കശ്യപിന്റെ 'ഫൂലെ' എന്ന സിനിമ ജാതി പ്രശ്ങ്ങൾ ചിത്രീകരിക്കുന്നതിന്റെ പേരിൽ ചർച്ചകൾക്ക് തുടക്കമിട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തന്റെ ചിത്രത്തെക്കുറിച്ചുള്ള വിമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് കശ്യപ് ബ്രാഹ്മണരെ കുറച്ച് വിവാദ പരാമർശം നടത്തിയത്. കടുത്ത എതിർപ്പുകൾ നേരിട്ടതിനെ തുടർന്ന് കശ്യപ് ശനിയാഴ്ച ക്ഷമാപണം നടത്തിയിരുന്നു.
"ഞാൻ പറഞ്ഞത് തിരിച്ചെടുക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും എന്നെ അധിക്ഷേപിക്കാം. എന്റെ കുടുംബം ഒന്നും പറഞ്ഞില്ല. നിങ്ങൾക്ക് മാപ്പ് വേണമെങ്കിൽ ഇതാ," എന്ന് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്‌തു. കടുത്ത പ്രതിഷേധം ഉയർന്നതിനെതുടർന്ന് ചിത്രത്തിന്റെ റിലീസ് 2025 ഏപ്രിൽ 25ലേക്ക് മാറ്റിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.