Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ആഭ്യന്തര...

കേന്ദ്ര ആഭ്യന്തര സെക്രട്ടറി കശ്മീരിൽ

text_fields
bookmark_border
കേന്ദ്ര ആഭ്യന്തര സെക്രട്ടറി കശ്മീരിൽ
cancel

ശ്രീനഗർ: യുവ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനൻറ് ഉമർ ഫയാസിനെ (23) ഭീകരവാദികളെന്നു കരുതുന്ന സംഘം തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കശ്മീരിലെത്തി. രാജീവ് മെഹർഷിയാണ് സംസ്ഥാനത്തെ സുരക്ഷ പ്രശ്നങ്ങളും നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സ്ഥിതിഗതികളും വിലയിരുത്താനെത്തിയത്. 

ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി എന്നിവരുമായി ചർച്ച നടത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ േയാഗത്തിൽ പെങ്കടുത്തു. 
അതേസമയം അനന്ത്നാഗ്, ബരാമുല്ല ജില്ലകളിൽ വ്യാഴാഴ്ച സ്കൂൾ വിദ്യാർഥികളും സൈന്യവും ഏറ്റുമുട്ടി. അനന്ത്നാഗ് ദൂരു മേഖലയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.

ഏപ്രിൽ 15ന് പുൽവാമ ജില്ലയിൽ ഡിഗ്രി കോളജ് വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സൈന്യം നേരിട്ട രീതിയിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ വ്യാഴാഴ്ച തെരുവിലിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിലർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സുരക്ഷ വിഭാഗത്തിന് അവരെ പിരിച്ചുവിടേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേരീതിയിൽ ബരാമുല്ല ജില്ലയിലെ സോപുര ടൗണിലും സംഘർഷമുണ്ടായി. 

ഏപ്രിലിൽ പുൽവാമ ജില്ലയിലെ ഡിഗ്രി കോളജിൽ പൊലീസ് നടത്തിയ റെയ്്ഡും തുടർ നടപടികളും കശ്മീരിെൻറ പല ഭാഗങ്ങളിലും വിദ്യാർഥി പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ഇൗ സമയത്ത് അറസ്റ്റിലായവരെ വിട്ടയക്കണമെന്നും വ്യാഴാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാർഥികൾ ആവശ്യപ്പെട്ടു. 

ഏപ്രിൽ ഒമ്പതിന് ശ്രീനഗർ ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 200ലധികം സംഘർഷങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൗ സാഹചര്യത്തിൽ, മേയ് 25ന് നടേക്കണ്ട അനന്ത്നാഗ് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - Army brings back CASO
Next Story