കശ്മീരിലെ ഓരോ നാളും നരകതുല്യം; മാധ്യമപ്രവർത്തകർ അനുഭവിക്കുന്നത് കടുത്ത ദുരിതം
text_fieldsശ്രീനഗർ: ലാത്തി ചുഴറ്റിയും അസഭ്യവർഷം ചൊരിഞ്ഞും പൊലീസുകൂട്ടം വളഞ്ഞുവെച്ചത് ഒരു മാധ്യമപ്രവർത്തകയെയാണ്. ശ്രീനഗർ നഗരമധ്യത്തിൽ ഞായറാഴ്ചയാണ് സംഭവം. കാറിന് ചുറ്റും ആറ് പൊലീസുകാരുണ്ട്്. അവിടവിടെ നിൽക്കുന്നവരെല്ലാം തുറിച്ചുനോക്കുന്നു ണ്ട്. ചണ്ഡിഗഢ് ആസ്ഥാനമായി പുറത്തിറങ്ങുന്ന ദ ൈട്രബ്യൂൺ പത്രത്തിെൻറ ലേഖിക റിഫ ാത്ത് മൊഹിദീൻ ആണ് കാറിൽ. വന്നിടത്തേക്ക് തിരിച്ചുപോകാനാണ് അവരുടെ കൽപന. ഇത്രയും പരുഷമായി പെരുമാറാൻ എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന ചോദ്യത്തിന് വീട്ടുകാരെ ചേർത ്തായി ശകാരവർഷം.
കർഫ്യൂ പാസ് കാണിച്ചിട്ടും വകവെക്കാൻ അക്കൂട്ടർ തയാറായില്ല. കാ റിൽ മുഷ്ടികൊണ്ട് ഇടിച്ചായി പിന്നെ ഭീഷണി. ഗതികെട്ട്, എന്തൊരു നരകമാണിതെന്ന് അവ ർ വിലപിക്കുന്നുണ്ട്. അവരുടെ വീട്ടിൽനിന്ന് സർക്കാർ മാധ്യമകേന്ദ്രത്തിലേക്കുള്ള മൂ ന്നു കിലോമീറ്ററിനിടെ 15 തവണയാണ് പൊലീസിെൻറ വളയൽ നാടകം അരങ്ങേറിയത്. അവഹേളന ം സഹിക്കാനാവാതെ കരച്ചിലായപ്പോൾ ഒരാൾപോലും തിരിഞ്ഞുനോക്കിയില്ല. ഒരു സഹായഹസ് തവും നീണ്ടില്ല- നിസ്സഹായയായ ആ മാധ്യമപ്രവർത്തക ‘ദ ടെലഗ്രാഫി’നോട് വെളിപ്പെടുത്തി.
ആ ഞെട്ടലിൽനിന്ന് മുക്തമാകാൻ കഴിയുന്നില്ല. അത്രയധികം തന്നെ ഉലച്ചുകളഞ്ഞു സുരക്ഷക്കാരുടെ താന്തോന്നിത്തങ്ങൾ. ആരോടും തുറന്നുപറയാൻപോലും പറ്റാത്ത അവസ്ഥയാണ്. മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ അവർ പിന്നെ പുറത്തുവിടില്ല. മാധ്യമകേന്ദ്രത്തിലെ ഏക സെൽഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചു. അതിന് അനക്കമില്ല. ശ്രീനഗർ പൊലീസ് മേധാവിക്ക് അയച്ച സന്ദേശത്തിനുമില്ല മറുപടി.
ആഗസ്റ്റ് അഞ്ചിനുശേഷം കശ്മീർ ഇങ്ങനെയൊക്കെയാണ്. നിരവധി മാധ്യമപ്രവർത്തകർക്കാണ് സമാന സാഹചര്യം നേരിടേണ്ടി വന്നത്. അതിൽ ആൺ-പെൺ വ്യത്യാസമില്ല. അന്താരാഷ്ട്ര ചാനലിനുവേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകക്കും നേരിടേണ്ടിവന്നു കടുത്ത അവഹേളനം. ശ്രീനഗറിെൻറ ചില ചിത്രങ്ങൾ കാമറാമാൻ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാസേന ഇവർക്കുനേരെ ചാടിവീണത്. ഒരുപക്ഷേ, ശ്രീനഗറിലെ മാധ്യമപ്രവർത്തനചരിത്രത്തിൽ കറുത്ത ദിനമെന്ന് രേഖപ്പെടുത്തേണ്ട ദിവസമാണ് ഞായറാഴ്ചയെന്നാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരുടെയും പക്ഷം. സുരക്ഷ സേനയുടെ അമിത നിയന്ത്രണം തർക്കത്തിനിടയാക്കിയപ്പോൾ മൻസൂർ സഹൂർ എന്ന മാധ്യമപ്രവർത്തകനെ മാധ്യമകേന്ദ്രത്തിൽനിന്ന് പുറത്താക്കിയാണ് അധികൃതർ കണക്കുതീർത്തത്.
സേനയിൽനിന്ന് വനിത മാധ്യമപ്രവർത്തകർക്കെതിരായ അവഹേളനം പതിവാണെന്ന് വുമൺ ജേണലിസ്റ്റ് അസോസിയേഷൻ വക്താവ് പ്രതികരിച്ചു. ഞായറാഴ്ച മുഹറം റാലിക്കിടെ ചില മാധ്യമപ്രവർത്തകർക്ക് മർദനവുമേൽക്കേണ്ടി വന്നു. മോശമായ പെരുമാറ്റവും ധിക്കാരവും സേന പതിവാക്കിയിരിക്കുകയാണ്. സകല രേഖകളും ഉണ്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യത്തിനുപോലും അങ്ങേയറ്റം നിയന്ത്രണമാണ് തുടരുന്നത്.
നിയന്ത്രണങ്ങളിൽ ഇളവ്
ശ്രീനഗർ: ശ്രീനഗറിെൻറ ചില ഭാഗങ്ങളിലൊഴിച്ച്, ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങൾ വീണ്ടും ഇളവ്. ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ചിട്ട് 36 ദിവസം പിന്നിട്ടെങ്കിലും വിദ്യാലയങ്ങൾ അടഞ്ഞും പൊതുഗതാഗത സംവിധാനങ്ങൾ നിലച്ച മട്ടിലും തുടരുകയാണ്. ശ്രീനഗറിൽ ഉൾപ്പെടെ കർഫ്യൂ സമാന നിയന്ത്രണങ്ങളാണ് ഞായറാഴ്ചവരെ നിലനിന്നത്. മുഹർറം ഘോഷയാത്രയോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളും പ്രതിഷേധങ്ങളും ഉടലെടുക്കാതിരിക്കാനാണ് നിയന്ത്രണം കടുപ്പിച്ചത്. വ്യാപാര കേന്ദ്രമായ ലാൽചൗക്കിൽ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെ റോഡുകളിൽ സുരക്ഷസേന സ്ഥാപിച്ച കമ്പിവേലികൾ നീക്കി.
ക്രമസമാധാനം ഉറപ്പുവരുത്താനാണ് നടപടിയെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ മാത്രമാണ് കടത്തിവിട്ടിരുന്നത്. മുഹർറത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും റാലികൾ പതിവുണ്ട്. എന്നാൽ, ഇക്കുറി അതിന് തടയിടാനാണ് നിയന്ത്രണങ്ങളും സുരക്ഷയും കർശനമാക്കിയത്. ആരാധനാലയങ്ങളിൽ വെള്ളിയാഴ്ചകളിൽ ആൾത്തിരക്കുണ്ടാകാനും അവർ പ്രതിഷേധത്തിലേക്ക് നീങ്ങാനും ഇടയുണ്ടെന്ന് കരുതി നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിരുന്നു.
ആഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കർശനമാക്കിയ നിയന്ത്രണങ്ങൾ കാരണം ജനജീവിതം സ്തംഭിച്ചിരുന്നു. ഇളവ് വരുത്തിയെങ്കിലും താഴ്വരയിലുടനീളം കടകേമ്പാളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ലാൻഡ് ഫോൺ പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന അധികൃതർ മൊബൈൽ ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് ഇപ്പോഴും ഭാഗികമായി തുടരുകയാണ്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ വീട്ടുതടങ്കലിൽനിന്ന് ഇനിയും മോചിതരായിട്ടില്ല.
കശ്മീർ, അസം: െഎക്യരാഷ്്ട്ര സഭ മനുഷ്യാവകാശ ഏജൻസിക്ക് ആശങ്ക
ന്യൂഡൽഹി: കശ്മീരിലെയും അസമിലെയും മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബചലെറ്റ് കടുത്ത ആശങ്ക രേഖപ്പെടുത്തി. കശ്മീരികളുടെ മനുഷ്യാവകാശങ്ങളിൽ ഇന്ത്യൻ സർക്കാർ കൈക്കൊണ്ട നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി.
ഇൻറർനെറ്റ് ആശയവിനിമയത്തിനും ഒത്തുചേരലിനും നിയന്ത്രണമേർപ്പെടുത്തിയതും പ്രാദേശിക നേതാക്കളെയും ആക്ടിവിസ്റ്റുകളെയും തടവിലാക്കിയതും ആശങ്കയുളവാക്കുന്നതാണെന്ന് മനുഷ്യാവകാശ കൗൺസിലിെൻറ ആമുഖ ഭാഷണത്തിൽ അവർ പറഞ്ഞു. കശ്മീരി ജനതയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യെപ്പട്ട മിഷേൽ ബചലെറ്റ് നിലവിലുള്ള കർഫ്യൂവും നിയന്ത്രണവും നീക്കാൻ ഇന്ത്യ പ്രത്യേകം നടപടി എടുക്കണമെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാന സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ദേശീയ പൗരത്വപ്പട്ടികയുടെ പേരിൽ അസമിൽ നടക്കുന്ന പൗരത്വ പരിശോധനയിൽ 19 ലക്ഷത്തിലേറെ മനുഷ്യർ പുറത്തായത് കടുത്ത അനിശ്ചിതത്വത്തിനും ഉത്കണ്ഠക്കും വഴിവെച്ചു. ഇവരെ നാടുകടത്തുന്നതും തടവിലാക്കുന്നതും തടയണമെന്നും ജനം രാജ്യമില്ലാത്തവരായി മാറുന്ന സാഹചര്യമൊരുക്കരുതെന്നും മിഷേൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.