Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബ്ദമില്ലാത്തവരുടെ...

ശബ്ദമില്ലാത്തവരുടെ ശബ്ദമകാൻ അർവ

text_fields
bookmark_border
ശബ്ദമില്ലാത്തവരുടെ ശബ്ദമകാൻ അർവ
cancel

ശൈത്യകാലത്തെ കടുത്ത തണുപ്പ് വകവെക്കാതെ 10ാം ക്ലാസുകാരിയായ അർവ ഇംത്യാസ് ഭട്ട് വീട്ടിൽ നിന്നിറങ്ങിയത് സ്കൂളിലേക്കായിരുന്നില്ല. തെൻറ സഹോദരനെ പോലെ ശബ്ദമില്ലാത്ത സ്പോർട്സ് താരങ്ങളെ സഹായിക്കാനായിരുന്നു. എന്നാൽ അവൾ സ്പോർട്സ് കോച്ചല്ല; കളിക്കാരുടെ ശബ്ദമാണ്, ജീവനും. കളിക്കാർക്ക് വേണ്ടി നിർദേശങ്ങൾ ആംഗ്യഭാഷയിലേക്ക് വിവർത്തനം ചെയ്താണ്  അർവ സ്പോർട്സ് താരങ്ങളുടെ നാവും ശബ്ദവുമാകുന്നത്. 

ജമ്മു കശ്മീർ ബധിര സ്പോർട്സ് അസോസിയേഷനു കീഴിലുള്ള 250 സ്പോർട്സ് താരങ്ങൾക്കാണ് അർവ സഹായം നൽകുന്നത്. പത്താം ക്ലാസ് വിദ്യർഥിയായ അർവ ക്ലാസുകൾ ഉപേക്ഷിച്ചു പോലും ജമ്മു കശ്മീർ ടീമിെൻറ കൂടെ ഡൽഹി മുതൽ ചെന്നൈ വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ  സഞ്ചരിച്ചിട്ടുണ്ട്. 

പണത്തിനു വേണ്ടിയല്ല താനിെതാന്നും ചെയ്യുന്നതെന്ന് അർവ. ഇതിനൊന്നും പണം വാങ്ങാറില്ല. കഴിഞ്ഞ ഡിസംബറിൽ റാഞ്ചിയിൽ നടന്ന ദേശീയ ബധിര ഗെയംസിൽ നേടിയ നാലു സ്വർണവും മൂന്നു െവള്ളിയും രണ്ട് െവങ്കലവും പോലെ കശ്മീർ ടീം നേടുന്ന നേട്ടങ്ങളാണ് തനിക്കുള്ള പാരിതോഷികമെന്ന് അർവ പറയുന്നു. 

എെൻറ മാതാവ് രഹനക്കും കേൾക്കാനോ സംസാരിക്കാനോ സാധിക്കില്ല. നല്ല ബാഡ്മിൻറൺ കളിക്കാരനായ സഹോദരൻ മുഹമ്മദ് സലീമും ബധിരനും മൂകനുമാണ്. അവരിരുവരും എല്ലായിടത്തും മാറ്റിനിർത്തപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിനകത്തു പോലും ഇതായിരുന്നു അവസ്ഥ. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കേൾവിയില്ലെന്ന പേരിൽ, മൂകരാണെന്നതിനാൽ ആർക്കും ഇത്തരമൊരവസ്ഥ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇവരെ സഹായിക്കേണ്ടത് എെൻറ കടമയാണ്. ഡൽഹിയിൽ നിന്ന് ആംഗ്യഭാഷയിൽ പരിശീലനം നേടിയ അമ്മാവനാണ് എന്നെ ഇൗ ആശയ വിനിമയം പഠിപ്പിച്ചതെന്നും അർവ ഇന്ത്യൻ എക്സ് പ്രസിനോട് പറഞ്ഞു. 

മൂകരായ കളിക്കാരെയും കൊണ്ട് രാജ്യത്തുടനീളം പോകുന്നത് എളുപ്പമുള്ള കാര്യമല്ല. അവരുെട മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നതു തന്നെ ബുദ്ധിമുേട്ടറിയതാണ്. ജമ്മു കശ്മീർ ടീം റാഞ്ചിയിൽ പോകാൻ തീരുമാനിച്ചപ്പോൾ രക്ഷിതാക്കൾ കളിക്കാരുെട സംരക്ഷണം ഉറപ്പു വരുത്തണമെന്ന് തേന്നാടാണ് ആവശ്യപ്പെട്ടത്. തെൻറ ഉറപ്പിലാണ് രക്ഷിതാക്കൾ കുട്ടികളെ വിട്ടതെന്നും അർവ പറയുന്നു. 

കുട്ടികൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പോകുേമ്പാൾ തങ്ങൾ പലതവണ അർവയെ വിളിച്ച് വിവരം തിരക്കാറുെണ്ടന്ന് സ്പോർട്സ് താരങ്ങളുെട രക്ഷിതാക്കൾ പറയുന്നു. എന്നാൽ അവൾക്കൊരിക്കലും ക്ഷമ നശിക്കാറില്ല. ഇങ്ങനെ അധികമാരും ഉണ്ടാകിെല്ലന്നും കളിക്കാരുടെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

അർവക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം.  എന്നാൽ ആഗ്രഹം നടക്കുമെന്ന് അർവ കരുതുന്നില്ല. താെനാരു പാവപ്പെട്ട കുടുംബത്തിെല അംഗമാണ്. ഒാേട്ടാ ഡ്രൈവറാണ് പിതാവ്. കുടുംബം പോറ്റാൻ പോലും ബുദ്ധി മുട്ടുന്ന പിതാവിന് തെന്ന അത്രെയാന്നും പഠിപ്പിക്കാൻ സാധിക്കില്ല. എന്നാലും കഴിയുന്നിടത്തോളം പഠിക്കാൻ താൻ ശ്രമിക്കുമെന്ന് അവർ ആത്മ വിശ്വാസത്തോടെ പറഞ്ഞു.  മൂത്ത സഹോദരന് ഒരു അപകടം സംഭവിച്ചതോടെ പത്താംക്ലാസിൽ പഠിപ്പ് നിർത്തേണ്ടി വന്നു. ഇളയ സഹോദരൻ അഞ്ചാം ക്ലാസ് വിദ്യർഥിയാണ്. 

ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുെണ്ടങ്കിലും ബധിര സ്പോർട് താരങ്ങൾ വിജയം നേടി വരുേമ്പാൾ അവരെ ചേർത്ത് പിടിച്ച് സന്തോഷം പങ്കിടുേമ്പാൾ എെൻറ എല്ലാ വേദനകളും മറക്കും. ശബ്ദമില്ലാത്തവർകു വേണ്ടിയുള്ള പോരാട്ടം ഞാൻ തുടർന്നു െകാണ്ടേയിരിക്കും. കാരണം അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഞാൻ മാത്രമേയുള്ളൂ.. അർവ പറഞ്ഞു നിർത്തി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsArwa Imtiyas BhatDeafSports Team
News Summary - Arwa Imtiyas Bhat worked For Deaf And Dumb -India News
Next Story