രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ സമയം അനുവദിച്ചിരുന്നു; പക്ഷേ കോൺഗ്രസ് നേതാവ് വിയ്റ്റനാമിലായിരുന്നു -അമിത് ഷാ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ സമയം അനുവദിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രവർത്തനത്തെ കുറിച്ച് വിമർശനം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. എന്നാൽ, സമയം നൽകിയിരുന്ന സമയത്ത് രാഹുൽ ഗാന്ധി വിയറ്റ്നാമിലായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
കർണാടക കോൺഗ്രസ് പ്രഖ്യാപിച്ച നാല് ശതമാനം സംവരണം മുസ്‍ലിംകൾക്കുള്ള ലോലിപോപ്പാണ്. മതന്റെ പേരിലുള്ള സംവരണത്തെ ഞങ്ങൾ എതിർക്കുന്നു. ഇത് കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് സമ്മേളനത്തിനിടെ രാഹുലിന് സംസാരിക്കാൻ അനുവാദം നൽകിയിരുന്നു. പാർലമെന്റിൽ ഗൗരവകരമായ ചർച്ചകൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി വിയറ്റ്നാമിലായിരുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പാർലമെന്റിൽ സംസാരിക്കണമെന്നാണ് രാഹുൽ പറയുന്നത്.
കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തെ പോലെ ഒരു കുടുംബത്തിനനുസരിച്ചല്ല ഇപ്പോൾ പാർലമെന്റ് പ്രവർത്തിക്കുന്നത്. നിയമങ്ങൾക്ക് അനുസരിച്ചാണ് പാർലമെന്റിന്റെ പ്രവർത്തനം. സംസാരിക്കാൻ തോന്നുമ്പോഴെല്ലാം പാർലമെന്റിൽ സംസാരിക്കാനാവില്ല.
കരാറുകൾ ചെയ്യുന്ന ജോലികളുടെ നിലവാരം, തുക എന്നിവ അടിസ്ഥാനമാക്കിയാണ് നൽകേണ്ടത്. മതം ഇക്കാര്യത്തിൽ മാനദണ്ഡമാകരുതെന്ന് കർണാടക സർക്കാറിന്റെ സംവരണം മുൻനിർത്തി അമിത് ഷാ പറഞ്ഞു. 2011ൽ കോൺഗ്രസ് ജാതിസർവേ നടത്തിയെങ്കിലും അതിന്റെ ഫലമെന്താണെന്ന് പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തേടിയതിന് തുടർ നടപടികളുണ്ടാവുമെന്നും ജാതിസർവേയെന്ന ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.