കോവിഡ് ബാധിച്ച് ഡപ്യൂട്ടി കലക്ടർ മരിച്ചു; നടുക്കം രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകർ
text_fieldsബംഗാളിൽ കോവിഡ് പോരാട്ടത്തിൽ മുൻനിരനിരയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. കോവിഡ് ബാധിച്ചായിരുന്നു ഇവരുടെ മരണം. ചന്ദനഗർ ഡപ്യൂട്ടി കലക്ടർ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ജൂലൈ ആദ്യത്തിലാണ് ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഞായറാഴ്ച രോഗം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൂഗ്ലി ജില്ലയിൽ കുടിയേറ്റക്കാർക്കിടയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നയാളാണ് ദേവ്ദത്ത. ഇവരുടെ പ്രവർത്തനങ്ങൾ വ്യാപകമായ പ്രശംസക്ക് പാത്രമായിരുന്നു. ഉദ്യോഗസ്ഥയുടെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
Grieved to hear about the untimely passing away of Debdatta Ray, who was posted as Deputy Magistrate & Deputy Collector in Chandannagar. A young WBCS (Exe) Officer, she was at the forefront fighting the pandemic & displayed outstanding devotion in discharge of her duties. (1/2)
— Mamata Banerjee (@MamataOfficial) July 13, 2020
‘തെൻറ ജോലിയിൽ ആത്മാർഥത പുലർത്തിയ ഒരാളെയാണ് നമ്മുക്ക് നഷ്ടമായതെന്നും അവരുടെ മരണം സംസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും’ മമത ട്വീറ്റ് ചെയ്തു. ദേവദത്തയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു. 2010 വെസ്റ്റ് ബംഗാൾ കേഡർ െഎ.എ.എസ് ഉദ്വോഗസ്ഥയായിരുന്നു ദേവ്ദത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.