രാജസ്ഥാൻ പ്രതിസന്ധി: വിമത എം.എല്‍.എരെ തിരിച്ചു വരാൻ അനുവദിക്കരുതെന്ന് ഗെലോട്ട് പക്ഷം
text_fieldsജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജസ്ഥാനിൽ പാർട്ടിവിട്ട സച്ചിന്‍ പൈലറ്റിനൊപ്പം പുറത്തുപോയ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി െഗലോട്ട് പക്ഷം. സച്ചിൻ പൈലറ്റിനൊപ്പമുള്ള എം.എൽ.എമാർ തിരിച്ചുവന്നാലും അംഗീകരിക്കരുതെന്ന് ജയ്സാൽമീറിൽ ഞായറാഴ്ച േചർന്ന കോൺഗ്രസ് ലെജ്േസ്ലറ്റീവ് പാർട്ടി യോഗത്തിൽ ഗെലോട്ട് പക്ഷം ആവശ്യപ്പെട്ടു.
വിമത എം.എൽ.എമാർക്കെതിരെ പാർട്ടി മൃദു സമീപനം സ്വീകരിക്കരുതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു. പാർട്ടിയെ ചരിച്ച വിമത എം.എൽ.എമാതെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് നഗരവികസന-ഹൗസിങ് മന്ത്രി കൂടിയായ ശാന്തി ധാരിവാൾ അഭിപ്രായപ്പെട്ടു.
അശോക് ഗെലോട്ട് വിമത എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. 19 വിമത എം.എൽ.എമാർ പാർട്ടിയിലേക്ക് തിരിച്ചുവരാൻ താൽപര്യപ്പെടുന്നതായും പൊതുജനം എങ്ങനെ പ്രതികരിക്കുമെന്ന ഭയത്തിലാണ് അവരെന്നും ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അശോക് ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു.
ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വിജയം കോണ്ഗ്രസിേൻറതായിരിക്കുമെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.