Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആനന്ദ് അംബാനിയുടെ...

ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ പ്രിയങ്ക ഗാന്ധി പ​ങ്കെടുത്തോ ?; ബി.ജെ.പി പ്രചാരണത്തിലെ സത്യമെന്ത്

text_fields
bookmark_border
ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ പ്രിയങ്ക ഗാന്ധി പ​ങ്കെടുത്തോ ?; ബി.ജെ.പി പ്രചാരണത്തിലെ സത്യമെന്ത്
cancel
camera_alt

പ്രിയങ്ക ഗാന്ധി (ANI Photo)

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യവസായി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ പ​​ങ്കെടുത്തുവെന്ന ബി.ജെ.പി പ്രചാരണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്. പാർട്ടി നേതാവ് സുപ്രിയ ശ്രീനാഥെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രിയങ്ക ഗാന്ധി ആനന്ദിന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പ്രചാരണം വ്യാജമാണെന്നും സുപ്രിയ പറഞ്ഞു.

പ്രസ്താവനയിലൂടെ എം.പി ലോക്സഭയെ തന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ആനന്ദിന്റെ വിവാഹചടങ്ങിൽ പ്രിയങ്ക പ​ങ്കെടുത്തില്ലെന്ന് മാത്രമല്ല. വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ അവർ രാജ്യത്ത് പോലും ഉണ്ടായിരുന്നില്ല. അത് ബി.ജെ.പിയുടെ ആഭ്യന്തരമന്ത്രിക്കും അറിയാവുന്നതാണെന്ന് സുപ്രിയ വ്യക്തമാക്കി.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിൽ പ​ങ്കെടുത്തിരുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. മുകേഷ് അംബാനി ഡൽഹിയിൽ നേരിട്ടെത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു.

ധിരുഭായ് അംബാനിയുടെ കാലം മുതൽ അംബാനി കുടുംബവുമായി ഗാന്ധി കുടുംബം അടുപ്പം സൂക്ഷിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുകേഷ് അംബാനിയെ രാഹുൽ ഗാന്ധി നിരവധി തവണ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വിവാഹചടങ്ങുകളിൽ നിന്ന് ഗാന്ധി കുടുംബം വിട്ടുനിന്നുവെന്നതും ശ്രദ്ധയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiAnant Ambani
News Summary - BJP MP Dubey Misleads Parliament with False Priyanka Gandhi Claims
Next Story