രാജ്യത്ത് പള്ളിയുണ്ടാക്കാനായി പൊളിച്ച അമ്പലങ്ങളെല്ലാം പാർട്ടി പുനർനിർമിക്കും -ബി.ജെ.പി നേതാവ് സംഗീത് സോം
text_fieldsന്യൂഡൽഹി: രാജ്യത്ത് പള്ളിയുണ്ടാക്കാനായി പൊളിച്ച അമ്പലങ്ങളെല്ലാം പുനർനിർമിക്കുമെന്ന് ബി.ജെ.പി നേതാവും എം.എൽ.എയുമായ സംഗീത് സോം. മഥുരയിൽ മസ്ജിദ് നിർമിച്ചത് ക്ഷേത്രം തകർത്തുകൊണ്ടാണെന്ന് പറയാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്നും സംഗീത് സോം ചോദിച്ചു.
സംഘ്പരിവാറിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ക്ഷേത്രമാണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്. ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ ഹിന്ദുത്വ വാദികൾ അടുത്ത ലക്ഷ്യം മഥുരയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സമീപകാലത്ത് ഷാഹി മസ്ജിദിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
''അഖിലേഷ് യാദവ് സീസണൽ ഹിന്ദുവാണ്. അത് നടക്കില്ല. ഇന്ത്യയിൽ എല്ലാവരും ഹിന്ദുവാണ്. മുസ്ലിം ഹിന്ദുവാണ്. ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്ക് ഉള്ളതാണ്''
''വിശ്വകർമ ക്ഷേത്രം ഉണ്ടാക്കുമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. രാമ ഭക്തർക്ക് നേരെ വെടിയുതിർക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തവരാണ് ഇത് പറയുന്നത്. ജനങ്ങൾ അവർക്ക് മാപ്പ് നൽകില്ല '' -സോം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.