ട്വിറ്ററിൽ മോഹനവാഗ്ദാനം; നമ്പറിൽ ഡയൽ ചെയ്താൽ നിങ്ങൾ പൗരത്വ ഭേദഗതിയെ പിന്തുണക്കുന്നയാൾ
text_fields‘‘സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ..’’, ‘‘ബോറടിക്കുന്നു..ഈ നമ്പറിൽ വിളിക്കൂ നമുക്ക് സംസാരിക്കാം..’’ എന്നിങ്ങനെ സ്ത്രീകളുടേതുൾപ്പെടെയുള്ള ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് പലവിധ മോഹനവാഗ്ദാനങ്ങൾ പ്രചരിക്കുകയാണ്. ഇത് വിശ്വസിച്ച് അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരിൽ ഒരാളായി നിങ്ങളും മാറും. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് വ്യാപകമായി ഇത്തരത്തിൽ വ്യാജസേന്ദശങ്ങൾ പ്രചരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധ സമരങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ നിയമത്തെ പിന്തുണക്കുന്നവർക്ക് മിസ്ഡ് കോളിലൂടെ തങ്ങളുടെ പിന്തുണ രേഖപ്പെടുത്താനായി രണ്ട് ദിവസം മുമ്പ് അമിത് ഷാ അവതരിപ്പിച്ച 88662 88662 എന്ന മൊബൈൽ നമ്പറാണ് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകി പ്രചരിപ്പിക്കുന്നത്. ഈ നമ്പറിൽ അബദ്ധത്തിൽ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റർ ചെയ്യും.
To extend your support for the historic Citizenship Amendment Act-2019 brought in by PM @NarendraModi’s government, to ensure justice to the religiously persecuted minorities from Pakistan, Bangladesh and Afghanistan, kindly give a missed call on 88662-88662. #IndiaSupportsCAA pic.twitter.com/g7pTItqYjA
— Amit Shah (@AmitShah) January 3, 2020
സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളാണ് സി.എ.എയെ ‘പിന്തുണക്കുന്നവരുടെ’ എണ്ണം വർധിപ്പിക്കാനുള്ള കുറുക്കുവഴികളുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനായി അനേകം വ്യാജ ഐ.ഡികളാണ് ട്വിറ്ററിൽ നിർമിച്ചിരിക്കുന്നത്.
This is absolutely fake. If you want free Netflix please use someone else's account like the rest of us. https://t.co/PHhwdA3sEI
— Netflix India (@NetflixIndia) January 4, 2020
‘സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ.. എന്ന തെറ്റായ സന്ദേശത്തിന് അത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തു വന്നു. വ്യാജ പ്രചരണം പൊളിഞ്ഞതോടെ ഇതിനെതിരെ പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
Some more desperate attempts to build support. #CAA pic.twitter.com/fOUutcLFFK
— SamSays (@samjawed65) January 4, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.