കേന്ദ്രമന്ത്രി പദം നിഷേധിച്ചതിൽ അമർഷം; ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോ രാഷ്ട്രീയം വിട്ടു
text_fieldsകൊൽക്കത്ത: മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു.രണ്ട് തവണ പാർലമെന്‍റ് അംഗമായ സുപ്രിയോക്ക് ജൂലൈ 7ന് മോദി മന്ത്രി സഭ പുനസംഘടിപ്പിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത്. സുപ്രിയോ അമർഷത്തിലാണെന്ന് പലകുറി വാർത്തകൾ പുറത്തുവന്നിരുന്നു. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ലോക്സഭ എം.പിയായ സുപ്രിയോ എം.പി സ്ഥാനവും രാജിവെക്കും.
''തൃണമൂൽ കോൺഗ്രസിലേക്കോ, കോൺഗ്രസിലേക്കോ, സി.പി.എമ്മിലേക്കോ ഞാനില്ല. എന്നെ ആരും വിളിച്ചില്ല. ഞാൻ എവിടെയും പോകുന്നുമില്ല. ഞാൻ ഒരു ടീമിന്‍റെ കളിക്കാരനാണ്. ഞാൻ ഒരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. മോഹൻ ബഗാൻ. ഒരു പാർട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ. ബി.ജെ.പി. അത്രതന്നെ. ഞാൻ കുറേനാളായി പാർട്ടിയിലുണ്ട്. ഞാൻ കുറച്ചുപേരെ സഹായിച്ചു. കുറച്ചുപേരെ നിരാശപ്പെടുത്തി'' -സുപ്രിയോ പ്രതികരിച്ചു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുപ്രിയോ തൃണമൂൽ കോൺഗ്രസിന്‍റെ അനൂപ് ബിശ്വാസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നാം മോദി സർക്കാരിലും ബാബുൽ സുപ്രിയോ മന്ത്രിയായിരുന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലിപ് ഘോഷുമായി സുപ്രിയോക്ക് നല്ല ബന്ധമല്ല ഉള്ളത്. ഗായക വേഷത്തിൽ പ്രസിദ്ധനായ സുപ്രിയോ 2014ലാണ് ബി.ജെ.പിയിലെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.