Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടിയുടെ വൈകല്യത്തെ...

കുട്ടിയുടെ വൈകല്യത്തെ ചൊല്ലി തർക്കം; ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് അമ്മ

text_fields
bookmark_border
crime
cancel

ബം​ഗളൂരു: ആറു വയസുകാരനായ മകനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ. കർണാടകയിലെ ഉത്തര കന്നഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിൽ സാവിത്രി (32) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് വയസുള്ള മകൻ വിനോദാണ് കൊല്ലപ്പെട്ടത്.

വിനോദിന്റെ സ്രവണ വൈകല്യത്തെ കുറിച്ച് സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ചയും വഴക്ക് രൂക്ഷമായതിന് പിന്നാലെ ഒൻപത് മണിയോടെ പ്രതി കുട്ടിയെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. മുതലകൾ നിറഞ്ഞ കാലി നദിയിയെ ബന്ധിപ്പിക്കുന്ന കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.

വിവരമറിഞ്ഞ പൊലീസ് ഉടനെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഞായറാഴ്ച രാവിലെയോടെയാണ് മുതല പാതി വിഴുങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്നാണ് സാവിത്രിയുടെ പ്രതികരണം. വിനോദ് മരിക്കട്ടെയെന്ന് രവികുമാർ സ്ഥിരമായി പറയുമായിരുന്നു. മകൻ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും സാവിത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderCrime
News Summary - boy dies after mother throws him in crocodile-infested waters
Next Story