ബി.എസ്.എൻ.എൽ ജീവനക്കാരിൽ പകുതിയും പുറത്തേക്ക്
text_fieldsന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ. എൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) എന്നിവ ലയിപ്പിച്ച് ഉടച്ചുവാർക് കാനുള്ള കേന്ദ്രസർക്കാർ നടപടി വഴി ജീവനക്കാരിൽ പകുതിയും പുറത്തേക്ക്. 50 വയസ്സിനു മുക ളിലുള്ളവർക്കായി നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരമാണിത്.
ബി.എസ്.എൻ.എല്ലിലെ ഒന്നര ലക്ഷത്തിൽപരം ജീവനക്കാരിൽ ഒരു ലക്ഷവും 50നു മുകളിൽ പ്രായമുള്ളവരാണ്. ഇതിൽതന്നെ 80,000ത്തോളം ജീവനക്കാരെ വി.ആർ.എസ് നൽകി പിരിച്ചുവിടാമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇതുവഴി പ്രതിമാസം 7000 കോടി രൂപ ശമ്പള ഇനത്തിൽ ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്. മൂന്നിൽ രണ്ടു ജീവനക്കാരും പിരിഞ്ഞുപോകുന്ന വിധത്തിലാണ് നടപടികൾ.
രണ്ടു പൊതുമേഖല സ്ഥാപനങ്ങളും ലയിപ്പിച്ച് നവീകരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത് അടുത്തയിടെയാണ്. അതനുസരിച്ചുള്ള വി.ആർ.എസ് പദ്ധതി രണ്ടു സ്ഥാപനങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. 50 കഴിഞ്ഞവർക്ക് ഡിസംബർ മൂന്നിനകം സ്വയം വിരമിക്കൽ തീരുമാനം അറിയിക്കാം.
െഡപ്യൂട്ടേഷനിൽ ബി.എസ്.എൻ.എല്ലിന് പുറത്തു നിയമിച്ചവർ അടക്കമുള്ള സ്ഥിര ജീവനക്കാർക്കാണ് വി.ആർ.എസ് പദ്ധതി ബാധകം. സ്ഥാപനത്തിൽ പൂർത്തിയാക്കിയ ഓരോ വർഷത്തിനും 25 ദിവസത്തെ ശമ്പളം, വിരമിക്കാൻ ബാക്കിയുള്ള ഓരോ വർഷത്തിനും 25 ദിവസത്തെ ശമ്പളം എന്ന കണക്കിലാണ് എക്സ് ഗ്രേഷ്യ നൽകുക. 2020 ജനുവരി 31ന് 50 വയസ്സ് തികയുന്നവരാണ് വി.ആർ.എസിെൻറ പരിധിയിൽ വരുകയെന്ന് എം.ടി.എൻ.എൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.