ജമ്മു-കശ്മീരിലും സാമ്പത്തിക സംവരണം
text_fieldsന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ജമ്മു-കശ്മീരിലും നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബിൽ നടപ്പു പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.
വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന നിയമം മറ്റിടങ്ങളിൽ പ്രാബല്യത്തിൽ വന്നെങ്കിലും ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി അനുസരിച്ചാണ് ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ എത്തുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. ഇൗ സാഹചര്യത്തിലാണ് പാർലമെൻറിലെ നിയമനിർമാണം. ജമ്മു-കശ്മീർ സംവരണ (രണ്ടാം ഭേദഗതി) ബില്ലാണ് പാർലമെൻറിൽ അവതരിപ്പിക്കുന്നത്.
ജമ്മു-കശ്മീർ തെരഞ്ഞെടുപ്പു തീയതികളുടെ കാര്യത്തിൽ അമർനാഥ് തീർഥാടന കാലം അവസാനിക്കുന്ന ഇൗ മാസം 15നു ശേഷം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമീഷൻ നീങ്ങുന്നതിനൊപ്പമാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. അഞ്ചു ദിവസങ്ങൾകൂടി ബാക്കിയുള്ള നടപ്പു പാർലമെൻറ് സമ്മേളന കാലത്തുതന്നെ ബിൽ പാസാക്കാനാണ് നടപടികൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.