റഷ്യയുമായുള്ള പ്രതിരോധ ബന്ധം അവസാനിപ്പിക്കാനാവില്ല; നയം വ്യക്തമാക്കി ഇന്ത്യ
text_fieldsന്യൂഡൽഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ കരാ റുകളിൽ നയം വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള 5 ബില്യൺ ഡോളറിൻെറ മിസൈൽ കരാറിൽനിന്ന് പിൻമാറില്ലെന്ന് ഇന്ത് യ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റഷ്യയുമായി ഇന്ത്യക്ക് ദീർഘകാല പ്രതിരോധ ബന്ധമുണ്ട്. നിലവിൽ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് വർഷങ്ങളായി പ്രതിരോധ ഉൽപന്നങ്ങൾ രാജ്യം വാങ്ങുന്നുണ്ട്. 5 ബില്യൻ ഡോളറിന് എസ്-400 ദീർഘദൂര മിസൈലുകൾ വാങ്ങാനാണ് നിലവിലെ കരാർ. 400 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് എസ്- 400 മിസൈലുകൾ.
എന്നാൽ, കരാറിൽ നിന്ന് പിൻമാറണമെന്നാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇറാൻ, ഉത്തരകൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാറിൽ ഏർപ്പെടുന്നതിന് യു.എസ് മറ്റ് രാജ്യങ്ങൾക്ക് മേൽ വിലക്കേർപ്പെടുത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.