ഐ.എ.എസ് കോച്ചിങ് സെന്ററിലെ ദുരന്തം സി.ബി.ഐ അന്വേഷിക്കും
text_fieldsന്യൂഡൽഹി: ഡൽഹി സിവിൽ സർവിസ് കോച്ചിങ് സെന്ററിന്റെ ഭൂഗർഭ നിലയിൽ മലിനജലം കയറി മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഡൽഹി ഹൈകോടതി. അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്.
ജൂലൈ 28ന് രാത്രി ഓൾഡ് രാജേന്ദ്രനഗറിലെ റാവൂസ് ഐ.എ.എസ് സിവിൽ സർവിസ് കോച്ചിങ് സെന്ററിലെ ഭൂഗർഭനിലയിൽ പ്രവർത്തിച്ച ലൈബ്രറിയിലേക്ക് അഴുക്കുവെള്ളം കയറിയുണ്ടയ ദുരന്തത്തിൽ മലയാളിയായ നെവിൻ ഡാൽവിൻ (28) അടക്കം മൂന്നുപേരാണ് മരിച്ചത്. അതേ സമയം, അപകടത്തിന് പിന്നാലെ കോച്ചിങ് കേന്ദ്രങ്ങൾക്കും അധികാരികൾക്കുമെതിരെ ആരംഭിച്ച വിദ്യാർഥി സമരം ആറ് ദിവസം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.