Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 4:03 AM GMT Updated On
date_range 25 Dec 2019 4:04 AM GMTകശ്മീരിൽനിന്ന് 7000 സൈനികരെ പിൻവലിക്കുന്നു
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു-കശ്മീരിൽനിന്ന് 7000 അർധ സൈനികരെ പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നിവയിൽനിന്നായി 72 കമ്പനി അർധസൈനികരെ അടിയന്തരമായി രാജ്യത്ത് മറ്റു കേന്ദ്രങ്ങളിൽ വിന്യസിക്കാനാണ് തീരുമാനം.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് കൂടുതൽ ജമ്മു-കശ്മീരിൽ വിന്യസിച്ചിരുന്നത്.
സി.ആർ.പി.എഫിന്‍റെ 24 കമ്പനി, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നിവയുടെ 12 വീതം കമ്പനി സൈനികരെയാണ് പിൻവലിക്കുന്നത്.
ഈ മാസം ആദ്യം 20 കമ്പനി സൈനികരെ കശ്മീരിൽ നിന്ന് പിൻവലിച്ചിരുന്നു. 100ഓളം പേർ അടങ്ങുന്നതാണ് ഒരു കമ്പനി സൈന്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story