കോളജ് അധ്യാപകർക്ക് ശമ്പളവർധന വരുന്നു
text_fieldsന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ശമ്പളവർധനക്ക് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) സമിതി ശിപാർശ. 22 ശതമാനം മുതൽ 28 ശതമാനം വരെ ശമ്പള വർധനയാണ് സമിതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് സമർപ്പിച്ച റിേപ്പാർട്ട് അടുത്ത മന്ത്രിസഭ യോഗം അംഗീകരിക്കുമെന്നാണ് സൂചന.
എട്ടു ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പള പരിഷ്കാരത്തിെൻറ പ്രേയാജനം ലഭിക്കുക. ശിപാർശപ്രകാരം, പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അസിസ്റ്റൻറ് പ്രഫസറുടെ ശമ്പളം 47,304 രൂപയിൽനിന്ന് 57,700 രൂപയാകും. രണ്ടാം ഗ്രേഡിലുള്ള അസിസ്റ്റൻറ് പ്രഫസറുടെ ശമ്പളം 56,480 രൂപയിൽനിന്ന് 68,900 രൂപയും അസോസിയേറ്റ് പ്രഫസറുടേത് 1,07,748ൽനിന്ന് 1,31,400 രൂപയുമാകും. പ്രഫസറുടെ ശമ്പളം 24 ശതമാനം വർധിച്ച് 1,16,070ൽനിന്ന് 1,44,200 ആകും. വൈസ് ചാൻസലറുടെ ശമ്പളത്തിൽ 28 ശതമാനമാണ് വർധന. 1,75,200ൽനിന്ന് 2,25,000 രൂപയായാണ് വർധിക്കുക.
പരിഷ്കരണം വന്നാൽ മൂന്നുവർഷം കൂടുേമ്പാൾ 70,000 കോടി രൂപയാണ് അധിക ബാധ്യതയുണ്ടാവുക. ഇത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുല്യമായി വഹിക്കണം. കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിക്കാൻ യു.ജി.സി അംഗം വി.എസ്. ചൗഹാന് തലവനായ സമിതിയെ കഴിഞ്ഞ വര്ഷമാണ് മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ചത്. സമിതി ഈ വർഷാദ്യംതന്നെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. ഇത് മന്ത്രാലയം മറ്റൊരു സമിതിയെക്കൊണ്ട് പുനഃപരിശോധിച്ചശേഷമാണ് അംഗീകാരം നൽകുന്നത്.
ശമ്പള വർധനക്ക് പുറമെ അധ്യാപകരുടെ നിലവാരം വിലയിരുത്താൻ നിലവിലെ രീതി പുനഃക്രമീകരിക്കുക, ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം സ്വരൂപിക്കുക, അധ്യാപകർക്ക് േപായൻറ് നൽകുന്ന രീതിക്ക് പകരം ഗ്രേഡിങ് നടപ്പാക്കുക, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് നേരിട്ട് നിയമനം നൽകുക തുടങ്ങിയ ശിപാർശകളും ചൗഹാൻ സമിതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന് കീഴിലുള്ള സാേങ്കതിക സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ശമ്പളഘടനയാണ് സമിതി ശിപാർശ ചെയ്തത്. രണ്ട് ശിപാർശകളും ഒരുമിച്ചാണ് മന്ത്രിസഭ പരിഗണിക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2006ലാണ് അവസാനമായി കോളജ് ജീവനക്കാരുടെ ശമ്പളവർധനയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.