Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്ടറുടെ അശ്രദ്ധ...

ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി: നടപടിയെടുക്കണമെന്ന് കുടുംബം

text_fields
bookmark_border
ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി: നടപടിയെടുക്കണമെന്ന് കുടുംബം
cancel

ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ പരാസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണമാണ് യുവതി മരിച്ചതെന്ന് കാണിച്ച് സഹോദരി പൊലീസിൽ പരാതി നൽകി. പരാതിയിൽ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും നടപടിയെടുക്കണമെന്ന് മരിച്ച സഹോദരി ദീപിക സിങ്ങിന്റെ സഹോദരി പൂജ ആവശ്യപ്പെട്ടു. ഈ ജനുവരിയിൽ പനി ബാധിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവേശിപ്പിച്ച ദീപിക സിങ്ങിന്റെ മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് പരാതി.

2025 ജനുവരി 26നാണ് ദീപിക മരിക്കുന്നത്. നഗരത്തിലെ പരാസ് ആശുപത്രിയിൽ എത്തിച്ച് 18 മണിക്കൂറിനുള്ളിൽ ദീപിക മരിക്കുകയായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി. മരിച്ച സഹോദരിക്ക് നീതി തേടി ദീപികയുടെ ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ സംഭവം പങ്കുവെച്ചു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ നെറ്റിസൺമാരുടെ പിന്തുണ തേടി മൂത്ത സഹോദരി പൂജ സിങ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ഷെയർ ചെയ്തു.

രോഗിയായ സഹോദരിയെ ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായം നൽകിയെങ്കിലും ഡോക്ടർമാർക്ക് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പൂജ പറഞ്ഞു. ഡോക്ടർമാർ തങ്ങളുടെ ജോലി സത്യസന്ധമായി നിർവഹിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ വിഷയം എക്‌സിൽ വൈറലാകുകയും നിരവധി പേർ പ്രതികരിക്കുകയും ചെയ്തു.

കേസ് സാമൂഹിക മാധ്യമങ്ങളിൽ കൊണ്ടുവന്ന മൂത്ത സഹോദരിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയെയും അതിലെ ഡോക്ടർമാരെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും നിരവധിപേർ പോസ്റ്റിന് മറുപടി നൽകി. അതേസമയം, വ്യാഴാഴ്ച വിഷയത്തിൽ ബന്ധപ്പെട്ട ആശുപത്രി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hariyanadoctor's negligence
News Summary - Complaint of woman's death due to doctor's negligence: Family should take action
Next Story