'മൊത്തത്തിൽ കുഴപ്പം'; കങ്കണക്കെതിരെ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
text_fieldsമുംബൈ: ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ൽ മോദി അധികാരത്തിൽ എത്തിയതിനെ തുടർന്നാണെന്ന വിവാദ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ രംഗത്ത്. 1947ൽ ഇന്ത്യ നേടിയ സ്വാതന്ത്ര്യം ഭിക്ഷ ആയിരുന്നു എന്ന നടി കങ്കണ റണാവത്തിന്‍റെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
നടി പറഞ്ഞത് പൂർണമായും തെറ്റാണ്. "രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീർത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അവകാശമില്ല," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടിയെ ഇതു പറയിക്കാൻ ഉണ്ടായ കാരണം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.