ചാരവലയത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ചോർത്താൻ 10 സർക്കാർ ഏജൻ സികൾക്ക് അനുമതി നൽകിയ മോദി സർക്കാർ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ െപാതുതാ ൽപര്യ ഹരജി. സുപ്രീംകോടതിയിലെ സ്ഥിരം പൊതുതാൽപര്യ വ്യവഹാരിയായ അഡ്വ. മനോഹർ ലാൽ ശർമയാണ് ഹരജി നൽകിയത്.
ഉത്തരവ് ഭരണഘടന വിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇൗ ഉത്തരവിെൻറ അടിസ്ഥാനത്തിൽ വ്യക്തികളെ െഎ.ടി നിയമത്തിെൻറ പരിധിയിൽ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് കേന്ദ്ര ഏജൻസികളെ തടയണമെന്ന് ശർമ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെയും ചിന്തകരെയും പ്രഭാഷകരെയും കണ്ടെത്തി രാജ്യം മൊത്തം ഏകാധിപത്യത്തിെൻറ നിയന്ത്രണത്തിലാക്കാനും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ 2019ലെ പൊതുതെരഞ്ഞെടുപ്പ് ജയിക്കാനുമായി ഇറക്കിയതാണ് ഇൗ ഉത്തരവ്.
സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധിയുടെയും പാർലമെൻറ് പാസാക്കിയ വിവര സാേങ്കതിക നിയമത്തിെൻറയും നഗ്നമായ ലംഘനമാണ് 10 ഏജൻസികൾക്ക് എപ്പോഴും നുഴഞ്ഞുകയറാൻ അവസരം നൽകുന്ന ഉത്തരവ്. ഭരണകക്ഷിയുടെ ലക്ഷ്യവും രാഷ്ട്രീയ താൽപര്യങ്ങളും മാത്രം സംരക്ഷിക്കാനുള്ളതാണ് ഉത്തരവെന്നും ശർമ ബോധിപ്പിച്ചു.
ഏത് കമ്പ്യൂട്ടറും കമ്പ്യൂട്ടർ ഉറവിടമെന്ന നിലയിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പും ടാബ്ലറ്റും മൊൈബലും അടക്കമുള്ള ഏത് ഉപകരണവും ചോർത്താനും നിരീക്ഷിക്കാനും അവയിലെ വിവരങ്ങൾ പകർത്താനും 10 സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ടാകുമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.