ഗ്യാൻവാപി സർവേ പരസ്യപ്പെടുത്തണോ? ജില്ല കോടതി വിധി ഇന്ന്
text_fieldsന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ സർവേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്ന പുരാവസ്തു വകുപ്പിന്റെ അപേക്ഷയിൽ വാരാണസി ജില്ല കോടതിയുടെ വിധി ശനിയാഴ്ച.
വെള്ളിയാഴ്ച വിധി പറയുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ടൈപ് ചെയ്തു തീർന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല ജഡ്ജി വി.കെ. വിശ്വേഷ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലവിധ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയെ അറിയിച്ചത്.
ജൂലൈ 21ന് ജില്ല കോടതി വിധിയെ തുടർന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയത്. 17ാം നൂറ്റാണ്ടിൽ പണിത മസ്ജിദ് അതുവരെ നിലനിന്ന ക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സർവേ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.