‘കൊവാക്സിൻ’ മനുഷ്യരിൽ പരീക്ഷണം ഇന്നുമുതൽ
text_fieldsന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കൊവാക്സിൻ’ നിർണായക ഘട്ടത്തിലേക്ക്. തിങ്കളാഴ്ച മുതൽ വാക്സിൻ പരീക്ഷണം മനുഷ്യരിൽ തുടങ്ങും. ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോ. സഞ്ജയ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
എയിംസിലെ ഡോക്ടർമാരുടെ എത്തിക്സ് കമ്മിറ്റി, കൊവാക്സിൻ പരീക്ഷണത്തിന് പച്ചക്കൊടി വീശി. നേരത്തേ ഡ്രഗ് കൺേട്രാളർ ജനറൽ ഒാഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന കമ്പനിയാണ് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറയും പുെണ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറയും സഹകരണത്തോടെ കൊവാക്സിൻ വികസിപ്പിച്ചത്.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായ ആരോഗ്യമുള്ളവരെ ക്ഷണിച്ച് എയിംസ് അഭ്യർഥന പുറപ്പെടുവിച്ചു. മറ്റ് രോഗങ്ങളില്ലാത്തവരും ഇതുവരെ കോവിഡ് വരാത്തവരുമായ 18-55 പ്രായക്കാരെയാണ് ക്ഷണിച്ചിരിക്കുന്നത്. 375 പേരെ തിരഞ്ഞെടുക്കും. അവരിൽ 100 പേരെ എയിംസിലും മറ്റുള്ളവരെ തിരഞ്ഞെടുത്ത മറ്റ് 12 സ്ഥലങ്ങളിലും പരീക്ഷണത്തിന് നിയോഗിക്കും. നിലവിൽ കുറച്ചുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഭാരത് ബയോടെക് കൂടാതെ സൈഡസ് കാഡില കമ്പനിക്കും വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. രണ്ട് കമ്പനികളുടെയും വാക്സിനുകൾ എലി, ചുണ്ടെലി, മുയൽ എന്നിവയിൽ പരീക്ഷണം പൂർത്തിയാക്കി, പാർശ്വഫലങ്ങളില്ലെന്ന റിപ്പോർട്ട് ഡ്രഗ് കൺട്രോളർക്ക് സമർപ്പിച്ചിരുന്നു. രാജ്യത്തിെൻറ രക്ഷ കണക്കിലെടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ വാക്സിൻ ഫലപ്രദമാക്കാൻ യത്നിക്കണമെന്ന് കഴിഞ്ഞയാഴ്ച െഎ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ശാസ്ത്ര സമൂഹത്തോട് അഭ്യർഥിച്ചിരുന്നു.
വാക്സിൻ
നിലവിൽ മരുന്നോ ചികിത്സയോ ഇല്ലാത്ത പർച്ചവ്യാധിയാണ് കോവിഡ്. ഇത്തരം പകർച്ച വ്യാധികൾക്ക് തടയിടാൻ അതിന് കാരണമാകുന്ന സൂക്ഷ്മാണുവിെൻറതന്നെ പ്രോട്ടീനിൽനിന്ന് വികസിപ്പിക്കുന്ന ജൈവസംയുക്തമാണ് വാക്സിൻ. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണു (വൈറസ്, ബാക്ടീരിയ)ഉള്ളിലെത്തിയാൽ അതിനെ പോരാടി തോൽപിക്കുന്ന ധർമമാണ് വാക്സിൻ നിറവേറ്റുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.