ബിഹാറിൽ 64 ശതമാനം മന്ത്രിമാർക്കുമെതിരെ ക്രിമിനൽ കേസ്; 93 ശതമാനം പേരും കോടിപതികൾ
text_fieldsപട്ന: 31 മന്ത്രിമാരുള്ള ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിലെ ആകെയുള്ള 64 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. ബി.ജെ.പിയിലെ 14 മന്ത്രിമാരിൽ 11 പേരും ക്രിമിനൽകേസ് പ്രതികളാണ്. എട്ടുപേർക്കെതിരെ ഗുരുതരമായ കേസുകളാണ് നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
മന്ത്രിമാരിൽ 93 ശതമാനവും കോടീശ്വരന്മാരാണ്. ബി.ജെ.പിയുടെ 14 പേരും ഇതിൽ ഉൾപ്പെടും. ജനതാദൾ-യുനൈറ്റഡിന്‍റെ (ജെഡി-യു) 11 മന്ത്രിമാരിൽ ഒമ്പത് പേർ കോടീശ്വരന്മാരും നാലുപേർ ക്രിമിനൽ കേസ് പ്രതികളുമാണ്.
11 മന്ത്രിമാർ 50 വയസ്സിന് താഴെയുള്ളവരാണ്. ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള 16 പേരുണ്ട്. 28 മന്ത്രിമാരുടെ വിശദാംശങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.