ടൗട്ടെ ചുഴലിക്കാറ്റ്: ബാർജിലെ ലൈഫ് ബോട്ടിൽ ദ്വാരങ്ങൾ; ക്യാപ്റ്റൻ മുന്നറിയിപ്പ് അവഗണിച്ചെന്ന് ചീഫ് എൻജീനിയർ
text_fieldsമുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ നിരവധി ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. നിരവധി ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചീഫ് എൻജീനിയറായ റഹ്മാൻ ഷെയ്ഖ്.ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട റഹ്മാൻ ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
ചുഴലിക്കാറ്റ് വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ് പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ മടങ്ങി. ക്യാപ്റ്റൻ ബൽവീന്ദർ സിങ്ങിനോട് മുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, 40 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുകയെന്നും മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. പക്ഷേ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റെത്തിയത്. അത് കനത്ത നാശം വിതക്കുകയും ചെയ്തുവെന്ന് റഷ്മാൻ ഷെയ്ഖ് പറഞ്ഞു.
261 പേരാണ് അപകടത്തിൽപ്പെടുേമ്പാൾ ബാർജിലുണ്ടായിരുന്നത്. ചിലരുടെ മൃതദേഹം കണ്ടെടുത്തു. ചിലരെ രക്ഷപ്പെടുത്തി. 50ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഒ.എൻ.ജി.സിയിലെ ജീവനക്കാരാണ് ബാർജിലുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.