യു.പിയിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തി പൊലീസ്
text_fieldsമിർസാപൂർ (ഉത്തർപ്രദേശ്): പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. പരാതി നൽകാനെത്തിയപ്പോൾ പെൺകുട്ടിയെ പൊലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
ഗ്രാമത്തിൽ നിന്ന് തന്നെയുള്ള പ്രിയാൻശു യാദവും ദീപക് ഗഗ്ഗാദുമാണ് അറസ്റ്റിലായത്. മൂത്രം ഒഴിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോൾ തുണി കൊണ്ട് വായ് മൂടിയ പ്രതികൾ തൊട്ടടുത്ത പാടത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
സംഭവം പുറത്തറിയിച്ചാൽ ഇളയ സഹോദരനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. സംഭവം പിതാവിനോട് വെളിപ്പെടുത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോക്സോ, എസ്.സി-എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി കുടുംബം പറഞ്ഞു. കേസിൽ എസ്.പി ഇടപെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.