Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്ക്...

മാസ്ക് ധരിക്കാത്തതിന് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു;  പൊലീസ് മർദനം മൂലമെന്ന് മാതാപിതാക്കൾ 

text_fields
bookmark_border
മാസ്ക് ധരിക്കാത്തതിന് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു;  പൊലീസ് മർദനം മൂലമെന്ന് മാതാപിതാക്കൾ 
cancel

ഗുണ്ടൂർ: മാസ്ക് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള ടൗണിൽ നിന്ന് ജൂലൈ 18ന് കസ്റ്റഡിയിലെടുത്ത വൈ. കിരൺ കുമാർ ആണ് മരിച്ചത്. മാസ്കും ഹെൽമറ്റും ധരിക്കാതെ സുഹൃത്തിനൊപ്പം ബൈക്കിൽ വരുേമ്പാളാണ് കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് മർദനത്തെ തുടർന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് കിരൺ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. അതേസമയം, സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽ നിന്ന് ചാടിയതിനെ തുടർന്നാണ് കിരണിെൻറ തലക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. സുഹൃത്ത് ഷൈനി എബ്രഹാമിനൊപ്പം ബൈക്കിൽ വരുേമ്പാൾ കോത്തപേട്ട ചെക്പോസ്റ്റിൽ വെച്ച്  കോൺസ്റ്റബിൾ റാമി റെഡ്ഡിയാണ് മാസ്കും ഹെൽമറ്റും ഇല്ലാത്തതിെൻറ പേരിൽ കിരണിനെ തടഞ്ഞത്. പിന്നീട് ഇവരും പൊലീസുകാരനും തമ്മില്‍ തര്‍ക്കം നടന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കോൺസ്റ്റബിളിനെ കിരൺ കുമാർ അടിച്ചതിനെ തുടർന്നാണ് സബ് ഇൻസ്പെക്ടർ വിജയ് കുമാറിെൻറ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. 

തുടർന്ന് പൊലീസ് കിരൺ കുമാറിനെ ക്രൂരമായി മർദിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കിരണിനെ തൊട്ടടുത്തുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേസമയം, ജീപ്പില്‍ നിന്നും കിരൺ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അതില്‍ തലക്ക് ഗുരുതരമായി പരിക്കേെറ്റന്നും പൊലീസ് വിശദീകരിക്കുന്നു. കിരണിെൻറ രക്തപരിശോധനയില്‍ 122 മില്ലി മദ്യത്തിെൻറ അംശമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

കിരൺ കുമാറിനെ പൊലീസ് മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രകാശം ജില്ലയിലെ എസ്.പി സിദ്ധാർഥ് കൗശൽ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കസ്റ്റഡി മരണ കേസ് രജിസ്റ്റര്‍ ചെയ്തതായും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. കിരണ്‍കു മാറിെൻറ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - Dalit Youth Picked up By Andhra Police for Not Wearing Mask Dies in Custody
Next Story