നവാബ് മാലിക്കിന്‍റെ കസ്റ്റഡി കാലാവധി ഏപ്രിൽ 18 വരെ നീട്ടി
text_fieldsനവാബ് മാലിക്ക്
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കിന്റെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക പി.എം.എൽ.എ കോടതി ഏപ്രിൽ 18 വരെ നീട്ടി.
കേസിൽ തന്‍റെ ജാമ്യപേക്ഷ തള്ളിയ മുംബൈ ഹൈകോടതിയുടെ വിധിക്കെതിരെ മാലിക് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തിൽ ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങളിൽ ദീർഘമായി വാദം കേൾക്കേണ്ടതിനാൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് മുംബൈ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ 'ഡി കമ്പനി'യുടെ അനധികൃത സ്വത്തുക്കൾ തുഛ വിലക്ക് മാലിക് വാങ്ങിയെന്നും ദാവൂദിന്‍റെ സഹോദരി ഹസീന പാക്കറുമായി അദ്ദേഹം ഭൂമി ഇടപാടുകൾ നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം.
ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് കേസിൽ മാർച്ച് 23നാണ് മാലിക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.