Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആർ.എസ്.എസും...

‘ആർ.എസ്.എസും ബി.ജെ.പിയും ഭിന്നിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കുന്നു’; ബംഗാളിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത

text_fields
bookmark_border
‘ആർ.എസ്.എസും ബി.ജെ.പിയും ഭിന്നിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കുന്നു’; ബംഗാളിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത
cancel

കൊൽക്കത്ത: സംസ്ഥാനത്തിനെതിരായ ക്രൂരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ‌.എസ്‌.എസിനെ പരാമർശിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ശനിയാഴ്ച അർധരാത്രി പുറത്തുവിട്ട പ്രസ്താവനയിൽ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ അവർ ജനങ്ങളോട് അഭ്യർഥിച്ചു.

‘ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ബംഗാളിൽ ​ധ്രുതഗതിയിൽ ആക്രമകാരികളായി. ഈ സഖ്യകക്ഷികളിൽ ആർ‌.എസ്‌.എസും ഉൾപ്പെടുന്നു. ഞാൻ മുമ്പ് ആർ‌.എസ്‌.എസ് എന്ന പേര് പരാമർശിച്ചിട്ടില്ല. പ​​ക്ഷെ, ഇപ്പോൾ അവരെ തിരിച്ചറിയാൻ നിർബന്ധിതയായിരിക്കുന്നു. അവരെല്ലാം ഒരുമിച്ച് സംസ്ഥാനത്തിനെതിരെ ദുഷ്ടലാക്കോടെ വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുന്നു’വെന്നും മമത പ്രസ്താവനയിൽ വിശദീകരിച്ചു. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണിത്.

‘പ്രകോപനത്തിന്റെ പേരിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തെ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ അവർ ഉപയോഗിക്കുന്നു. ‘വിഭജിച്ച് ഭരിക്കുക’ എന്ന ഗെയിം കളിക്കാൻ പദ്ധതിയിടുന്നു. ദയവായി ശാന്തത പാലിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. വർഗീയ കലാപങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അവയെ നിയന്ത്രിക്കണം. കലാപത്തിന് പിന്നിലെ കുറ്റവാളികളെ ശക്തമായി കൈകാര്യം ചെയ്യുന്നു. അതേസമയം, പരസ്പര അവിശ്വാസം ഒഴിവാക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സംരക്ഷിക്കുകയും വേണം’ -മമത പറഞ്ഞു.

യു.പി മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സുകാന്ത മജുംദാർ തുടങ്ങിയ തദ്ദേശീയർ വരെയുള്ള ബി.ജെ.പി നേതാക്കൾ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെക്കുറിച്ച് വാചാലരാകുന്നു. തൃണമൂലിനെ തോൽപ്പിക്കാൻ ആവശ്യമായ വോട്ടർമാരെ ആകർഷിക്കാനുള്ള പാർട്ടിയുടെ തന്ത്രമാണിത്. തീകൊണ്ട് കളിക്കാൻ രാമനവമി ദിനം ഉപയോഗിക്കാനാണ് അവർ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പശ്ചിമ ബംഗാളിലെ രാമനവമി ആഘോഷങ്ങൾ ഏറ്റവും സമാധാനപരമായിരുന്നു. തുടർന്ന് വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട തുടർന്നുള്ള കാര്യങ്ങൾ അവർ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും മമത എഴുതി.

‘ബി.ജെ.പിയും സഖ്യകക്ഷികളും അവരുടെ രാഷ്ട്രീയ അജണ്ടയുടെ പേരിൽ നമ്മുടെ സാർവത്രിക ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതം ഒരു സാർവത്രിക മതമാണ്. എല്ലാവരെയും സ്വീകരിക്കാനും എല്ലാവരെയും സ്നേഹിക്കാനും ഈ സാർവത്രിക മതം എന്നെ പഠിപ്പിക്കുന്നു. ഹിന്ദുമതം മുതൽ ഇസ്‍ലാം, ക്രിസ്തുമതം, സിഖ് മതം, ബുദ്ധമതം, ജൈനമതം, ജൂതമതം, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ അത് എന്നെ പഠിപ്പിക്കുന്നു.

‘ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ എല്ലാ മനുഷ്യരുടെയും എല്ലാ മതങ്ങളെയും സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പുരാതന തപോവനങ്ങളുടെ മതമായിരുന്നു ഇത്. നേരെമറിച്ച്, ബി.ജെ.പിയും സഖ്യകക്ഷികളും പ്രചരിപ്പിക്കുന്നത് വ്യാജവും ഇടുങ്ങിയതുമാണ്. തെറ്റായ ഉദ്ധരണികളെ അടിസ്ഥാനമാക്കിയുള്ള നുണകളുടെ മാലിന്യമാണ് അവരുടെ വാക്കുകൾ. ദയവായി അവരെ വിശ്വസിക്കരുത്. അവർ കലാപങ്ങൾ പ്രേരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കലാപങ്ങൾ എല്ലാവരെയും ബാധിക്കും. ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഞങ്ങൾ ഒരുമിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കലാപങ്ങളെ അപലപിക്കുന്നു. ഞങ്ങൾ കലാപങ്ങൾക്ക് എതിരാണ്. എന്നാൽ, ചില ഇടുങ്ങിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി നമ്മെ ഭിന്നിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു’- മമത വിശദമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r.s.sMamata BanerjeeReligious ToleranceRiotBJP
News Summary - ‘Defaming universal Hinduism… want to incite riots’: Mamata names RSS, BJP, appeals for harmony
Next Story