Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകൾ മരിച്ചതിനെ...

മകൾ മരിച്ചതിനെ തുടർന്ന് ഭാര്യ വിഷാദത്തിൽ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി

text_fields
bookmark_border
മകൾ മരിച്ചതിനെ തുടർന്ന് ഭാര്യ വിഷാദത്തിൽ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി
cancel
camera_alt

ഒ.എം.എ സലാം

ന്യൂഡൽഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ഇദ്ദേഹത്തിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ ഇക്കഴിഞ്ഞ ഏപ്രിൽ 17ന് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഇപ്പോൾ വിഷാദാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സലാം രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിനെതിരെ ചുമത്തിയ കേസിൽ ഇടക്കാല ജാമ്യം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ, സലാം സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

2022ൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഏപ്രിൽ 17ന് രാത്രി കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് ഒ.എം.എ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (23) മരിച്ചത്. മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തേക്ക് ഒ.എം.എ സലാമിന് ഉപാധികളോടെ പരോൾ ലഭിച്ചിരുന്നു. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ മാത്രമാണ് അന്ന് വീട്ടിൽ ചെലവഴിക്കാൻ അവസരം ലഭിച്ചത്. പിന്നീട് തവനൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാൻ സാധിച്ചിരുന്നുള്ളൂ. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. സന്ദർശകർക്ക് വിലക്കുള്ളതായി വീടിന് പുറത്ത് പൊലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapaPFIOMA Salam
News Summary - Delhi HC denies interim bail to PFI leader OMA Salam in UAPA case
Next Story