നിർഭയ കേസ്: വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനെതിരായ ഹരജിയിൽ വിധി ഇന്ന്
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ പട്യാല ഹൗസ് കോടതി വിധിക്കെതിരെ കേന്ദ്രസർക ്കാർ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ബുധനാഴ്ച വിധി പറയും.
പട്യാല ഹൗസ് കോടതി പ്രതികളുടെ മരണവാറണ്ട് അ നിശ്ചിതമായി സ്റ്റേ ചെയ്തതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയത്. കേസിലെ പ്രതികളില ൊരാളായ വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹരജി നൽകിയതിനെ തുടർന്നാണ് വധശിക്ഷക്കുള്ള മരണവാറണ്ട് സ്റ്റേ ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിങ്ങും ദയാഹരജി നൽകിയിട്ടുണ്ട്. നേരത്തെ ഫെബ്രുവരി ഒന്ന് പുലർച്ചെ ആറ് മണിക്ക് നടപ്പാക്കാനിയിരുന്നു ഉത്തരവ്.
2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ കുമാർ (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.