മോദി സർക്കാറിെൻറ കർഷക, തൊഴിലാളി നയങ്ങൾക്കെതിരെ കൂറ്റൻ റാലി
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിെൻറ കർഷക, െതാഴിലാളി നയങ്ങൾക്കും ഏകാധിപത്യ പ്രവണതക്കുമെതിരെ രാജ്യവ്യപക പ്രതിഷേധത്തിന് തുടക്കമിട്ട് തലസ്ഥാന നഗരിയിൽ കൂറ്റൻ റാലി. ‘ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം’ എന്ന മുദ്രാവാക്യം ഉയർത്തി ബുധനാഴ്ച രാവിലെ ഡൽഹി രാംലീല മൈതാനിയിൽനിന്ന് പാർലമെൻറ് സ്ട്രീറ്റിലേക്ക് നടന്ന കിസാൻ മസ്ദൂർ സംഘർഷ് റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും എത്തിയ ലക്ഷത്തോളം പേർ പെങ്കടുത്തു.
അഖിലേന്ത്യ കിസാന്‍ സഭ, സി.െഎ.ടി.യു, അഗ്രിക്കള്‍ചര്‍ വര്‍ക്കഴ്സ് യൂനിയൻ എന്നിവർ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. വൈകുന്നേരം പാർലമെൻറ് സ്ട്രീറ്റിൽ നടന്ന പൊതുയോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതറാം െയച്ചൂരിയടക്കം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30ഒാളം നേതാക്കൾ സംസാരിച്ചു. കർഷകർ, ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, തപാൽ, ടെലികോം തുടങ്ങി വിവിധ മേഖയിലുള്ളവർ റാലിയിൽ പെങ്കടുത്തു.
വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക,18,000 രൂപ കുറഞ്ഞ വേതനം നൽകുക, തൊഴിലാളിവിരുദ്ധ തൊഴില്‍നിയമ ഭേദഗതികള്‍ അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്വാമിനാഥന് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുള്ള താങ്ങുവില പ്രഖ്യാപിക്കുക, ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വായ്പ ഇളവ് അനുവദിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്കായി സമഗ്ര നിയമം പ്രഖ്യാപിക്കുക, എല്ലാ ഗ്രാമീണമേഖലകളിലും തൊഴിലുറപ്പുപദ്ധതി നടപ്പാക്കുക, നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയുക തുടങ്ങിയ 15 ആവശ്യങ്ങൾ പ്രതിഷേധക്കാർ മുന്നോട്ടുവെച്ചു.
കര്‍ഷകവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്തിയിരുന്നു. നവംബര്‍ 28 മുതല്‍ 30 വരെ കിസാന്‍ സഭയും കര്‍ഷക സംഘടനകളും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ലോങ് മാർച്ചും ഡിസംബര്‍ അവസാനത്തോടെ ട്രേഡ് യൂനിയനുകള്‍ രാജ്യവ്യാപക പണിമുടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.