Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുസ്തകം...

പുസ്തകം കൊണ്ടുവരാതിരുന്ന വിദ്യാർഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

text_fields
bookmark_border
representative image
cancel
camera_alt

representative image

ഡൽഹി: സ്‌കൂളിൽ ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതിന് അധ്യാപകനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ സാദുൽ ഹസനെതിരെയാണ് കേസെടുത്തത്.

ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന് തന്റെ 11 വയസ്സുള്ള മകൻ അർബാസിനെ അധ്യാപകൻ മർദ്ദിച്ചതായും ആഗസ്റ്റ് ആറിന് മകന്റെ നില വഷളായതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് റംജാൻ പറഞ്ഞു. അർബാസ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

പുസ്തകം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ വിദ്യാർഥിയോട് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് വഴി തടഞ്ഞ് തല്ലുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്നാണ് ആരോപണം.

അർബാസ് മൊഴി നൽകാൻ കഴിയുന്ന അവസ്ഥയിലല്ലെന്നും അതിനാൽ മകനെ തല്ലിയ അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിദ്യാർഥിയുടെ പിതാവ് ആവശ്യപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentdelhiteacherbeating
News Summary - Delhi Police registered case against teacher for allegedly beating student for not bringing Hindi book
Next Story