നോട്ട് അസാധു: സി.എ.ജി റിപ്പോർട്ട് ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തുവരില്ല
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ സംബന്ധിച്ച കംട്രോളർ- ഒാഡിറ്റർ ജനറൽ റിപ്പോർട്ട് ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് വെളിച്ചം കാണില്ല. ഡിസംബർ 11 മുതൽ ജനുവരി എട്ടു വരെ നീളുന്ന ശീതകാല പാർലമെൻറ് സമ്മേളനത്തിനിടയിൽ സി.എ.ജി റിപ്പോർട്ട് സർക്കാറിന് കൈമാറുന്നില്ല. ബജറ്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സി.എ.ജി ഒരുങ്ങുന്നത്.
എന്നാൽ, ശീതകാല സമ്മേളനം കഴിഞ്ഞ് സമ്പൂർണമായൊരു പാർലമെൻറ് സമ്മേളനം ഇൗ ലോക്സഭക്ക് ഇല്ല. ഫെബ്രുവരിയിൽ ചേരുന്ന ബജറ്റ് സമ്മേളനത്തിൽ വോട്ട് ഒാൺ അക്കൗണ്ട് മാത്രമാണ് സർക്കാർ അവതരിപ്പിക്കുന്നത്. നോട്ട് അസാധുവാക്കൽ സംബന്ധിച്ച റിപ്പോർട്ട് പാർലമെൻറിൽ വെക്കാൻ സർക്കാർ തയാറാവില്ല. നോട്ട് അസാധുവാക്കൽ സംബന്ധിച്ച റിസർവ് ബാങ്കിെൻറയോ ബാങ്കുകളുടെയോ പ്രവർത്തനം പരിശോധിക്കാൻ സി.എ.ജിക്ക് അവകാശമില്ല.
അതുകൊണ്ട്, സമ്പദ്വ്യവസ്ഥയിലെ അതിെൻറ ചലനങ്ങളാണ് പഠിക്കുന്നത്. നോട്ടിനു പുറമെ, ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങളും സി.എ.ജി പഠിക്കുന്നുണ്ട്. ആ റിപ്പോർട്ടും ഇൗ സർക്കാറിെൻറ കാലത്ത് പുറത്തുവരാൻ ഇടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.