കശ്മീരിൽ തടവിലിലുള്ള നേതാക്കളെ 18 മാസത്തിനുള്ളിൽ വിട്ടയക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീലെ രാഷ്ട്രീയ നേതാക്കൾ ഒന്നര വർഷത്തോളം തടവിൽ കഴിയേണ്ടിവരുമെന്ന സൂചനകൾ നൽകി കേന്ദ്രസ ഹമന്ത്രി ജിതേന്ദ്ര സിങ്. ജമ്മുവിലെ കത്രയിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരുടെ നിരന്തര ചോദ്യത്തിനുള്ള മ റുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നേതാക്കളെ എപ്പോൾ മോചിപ്പിക്കുമെന്ന ചോദ്യത്തിന് 18 മാസത്തിനുള്ളിൽ എന്നായിരുന്നു മറുപടി. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷ നിയമം ചുമത്തി ഞായറാഴ്ച രാത്രി ജയിലിലടച്ചതിൽ പ്രതിപക്ഷ പാർട്ടികളിൽനിന്ന് കടുത്ത വിമർശനം ഉയരവെയാണ് സിങ്ങിെൻറ പ്രസ്താവന.
ദേശീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെ പോലുള്ളവരെ ഇല്ലാതാക്കി ജമ്മു-കശ്മീരിൽ രാഷ്ട്രീയശൂന്യത സൃഷ്ടിക്കാനും അതുവഴി ഭീകരവാദികളെ നിറക്കാനുമാണ് സർക്കാറിെൻറ ശ്രമമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളെ വിഘടിപ്പിക്കാൻ കശ്മീരിനെ സ്ഥിരമായ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. ജമ്മു-കശ്മീരിൽ തീവ്രവാദികൾക്ക് നിലമൊരുക്കുന്നത് നിർത്തി കേന്ദ്ര സർക്കാർ എല്ലാ നേതാക്കളെയും മോചിപ്പിക്കണമെന്ന രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു.
അബ്ദുല്ലക്ക് പുറമെ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കളും വീട്ടുതടങ്കലിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.